‘‘ലഹരിക്കേസിലെ സംവിധായകരുടെ അറസ്റ്റ് മലയാള സിനിമയെ ലഹരി എത്ര ആഴത്തിൽ മുക്കിയെന്നതിനു തെളിവായിരിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നവരെ മാറ്റിനിർത്തണം. പുകച്ചല്ല കലാകാരനാകേണ്ടത്’’.
ചലച്ചിത്ര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഒരു ശുദ്ധീകരണം എന്തുകൊണ്ട് വേണമെന്ന് സിനിമാ മേഖലയിലെ വിവിധ സംഭവങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തമാക്കുകയാണ് പ്രമുഖ ചലച്ചിത്ര നിർമാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി. സുരേഷ്കുമാർ.
(Representative image by skynesher/istockphoto)
Mail This Article
×
സംവിധായകൻ കൃഷ്ണൻനായരും പ്രേംനസീറും പഴയൊരു ചിത്രത്തിന്റെ ഉച്ചബ്രേക്കിൽ നിലത്തു പായവിരിച്ച് കിടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെക്കുറിച്ചു പലരും പറയാറുണ്ട്. പണ്ടൊക്കെ സിനിമയുടെ ബ്രേക്ക് എന്നാൽ അതൊരു തണലോരത്ത് എല്ലാവരും കസേരയിട്ട് ഭക്ഷണം കഴിച്ചിരിക്കുന്നതായിരുന്നു. കാലം മാറിയപ്പോൾ ആർട്ടിസ്റ്റുകളോടു നിലത്തു പായവിരിച്ചു കിടക്കാൻ പറയാനാകില്ല. മൊബൈൽ വന്നതോടെ സ്വകാര്യതപോയി. നടിമാർക്കും മറ്റും കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ വേണം. അതിലൊന്നും സംശയമില്ല. ഇന്നൊരു സിനിമയുടെ സെറ്റിൽ പോയാൽ അതൊരു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണെന്നു തോന്നും. നിറയെ കാരവനുകൾ. ഈയിടെ കാരവൻ ഉടമകളുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി. ഷൂട്ടിങ് കഴിഞ്ഞാൽ ചിലരുടെ കാരവനിൽ കയറാൻ വയ്യാത്തവിധം പുകയാണെന്നാണ് ഉടമകൾ പറഞ്ഞത്. ഷൂട്ട് കഴിഞ്ഞാലും
English Summary:
Smoky Caravans and Drug Abuse: The Dark Side of Malayalam Cinema, demanding immediate action
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.