മലയാള സിനിമയെ ലഹരിയിൽ മുക്കുന്ന യുവനടന്മാരുടെ ഉറക്കംകെടുത്തി ഇൻഫോമർമാർ. ലഹരിയിൽ ചുവടുറപ്പിച്ചു സിനിമയിൽ വിലസുന്ന വൻമരങ്ങളെപ്പോലും ഉലയ്ക്കാൻ ശക്തിയുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് വ്യക്തമായ സൂചന. സ്ഥിരം ലഹരിക്കാരുടെ ആരെയും കൂസാതെയുള്ള പരസ്യ ഉപയോഗത്തിനാണു പിടിവീണിരിക്കുന്നത്. സെറ്റിലോ ഹോട്ടലിലോ കാരവനിലോ ആകട്ടെ, ലഹരിമരുന്ന് എത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാൻ തയാറുള്ള ഒരുസംഘം സിനിമാപ്രവർത്തകർ പൊലീസിനും എക്സൈസിനും നിർണായകവിവരങ്ങൾ നൽകിയതോടെയാണ് സിനിമാ–സംഗീത മേഖലയിൽ വമ്പൻ അറസ്റ്റുകൾ നടന്നത്. മലയാള സിനിമയുടെ ‘ലഹരിബന്ധങ്ങൾ’ അന്വേഷണ ഏജൻസികൾക്ക് എന്നും ബാലികേറാമലയായിരുന്നു, ഈയിടെവരെ. കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു പ്രധാനപ്രശ്നം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പഞ്ഞമില്ലെങ്കിലും തെളിവുകളുണ്ടായിരുന്നില്ല. ചെറിയ കേസുകളിൽ ആരെങ്കിലും കുടുങ്ങിയാലോ, സംഭവം പുറത്തറിയും മുൻപ് ഉന്നത ഇടപെടലുകളുണ്ടാവുകയും അവർ ഊരിപ്പോവുകയും ചെയ്യും. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ

loading
English Summary:

Malayalam Cinema's Dark Secret: The Drug Crisis Unfolding. Arrests Expose Deep-Rooted Problem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com