നടന് മീൻകറി വേണം, നിർമാതാവിന്റെ കാർ ഓടിയത് 60 കി.മീ.; കവർ നൽകിയ പെൺകുട്ടിക്ക് പരസ്യമായി 75,000 രൂപ; സിനിമയിൽ സംഭവിക്കുന്നത്...

Mail This Article
മലയാള സിനിമയെ ലഹരിയിൽ മുക്കുന്ന യുവനടന്മാരുടെ ഉറക്കംകെടുത്തി ഇൻഫോമർമാർ. ലഹരിയിൽ ചുവടുറപ്പിച്ചു സിനിമയിൽ വിലസുന്ന വൻമരങ്ങളെപ്പോലും ഉലയ്ക്കാൻ ശക്തിയുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് വ്യക്തമായ സൂചന. സ്ഥിരം ലഹരിക്കാരുടെ ആരെയും കൂസാതെയുള്ള പരസ്യ ഉപയോഗത്തിനാണു പിടിവീണിരിക്കുന്നത്. സെറ്റിലോ ഹോട്ടലിലോ കാരവനിലോ ആകട്ടെ, ലഹരിമരുന്ന് എത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാൻ തയാറുള്ള ഒരുസംഘം സിനിമാപ്രവർത്തകർ പൊലീസിനും എക്സൈസിനും നിർണായകവിവരങ്ങൾ നൽകിയതോടെയാണ് സിനിമാ–സംഗീത മേഖലയിൽ വമ്പൻ അറസ്റ്റുകൾ നടന്നത്. മലയാള സിനിമയുടെ ‘ലഹരിബന്ധങ്ങൾ’ അന്വേഷണ ഏജൻസികൾക്ക് എന്നും ബാലികേറാമലയായിരുന്നു, ഈയിടെവരെ. കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു പ്രധാനപ്രശ്നം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പഞ്ഞമില്ലെങ്കിലും തെളിവുകളുണ്ടായിരുന്നില്ല. ചെറിയ കേസുകളിൽ ആരെങ്കിലും കുടുങ്ങിയാലോ, സംഭവം പുറത്തറിയും മുൻപ് ഉന്നത ഇടപെടലുകളുണ്ടാവുകയും അവർ ഊരിപ്പോവുകയും ചെയ്യും. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ