‘നിപ്പയ്ക്ക് വവ്വാലിനെപ്പോലെ, റേബീസ് വൈറസിനെ വഹിക്കുന്നത് മറ്റേതോ ജീവി? ഉറവിടം കണ്ടെത്തണം ഉന്മൂലനം ചെയ്യാൻ’

Mail This Article
മലപ്പുറത്ത് പേവിഷ ബാധയേറ്റ ബാലിക പ്രതിരോധ കുത്തിവയ്പെടുത്തിട്ടും മരിക്കാനിടയായ സാഹചര്യം ആഴത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും കൃത്യമായ ബോധ്യമുണ്ടാകണം. വെള്ളവും സോപ്പും ഉപയോഗിച്ചു മുറിവു വൃത്തിയാക്കുന്ന പ്രഥമശുശ്രൂഷയും എത്രയും വേഗം റേബീസ് ഇമ്യൂണോഗ്ലോബുലിൻ (ആർഐജി) കുത്തിവയ്പെടുക്കുന്നതും പേവിഷബാധയെ പ്രതിരോധിക്കുന്നതിൽ അതീവ നിർണായകമാണ്. മരിച്ച ബാലികയുടെ കാര്യത്തിൽ കൃത്യസമയത്ത്, ശരിയായ രീതിയിൽ ആർഐജി നൽകിയിരുന്നോയെന്നു പരിശോധിക്കണം. ആർഐജി, ആന്റി റേബീസ് വാക്സീൻ എന്നിവയുടെ ഗുണനിലവാരവും കാര്യക്ഷമതയുംകൂടി വിലയിരുത്തേണ്ടതുണ്ട്. പേവിഷ ബാധയുള്ള നായയുടെയോ പൂച്ചയുടെയോ ഉമിനീരിൽ റേബീസ് വൈറസുണ്ടാകും. കടിയേൽക്കുമ്പോൾ ഈ വൈറസ് മുറിവിലൂടെ നമ്മുടെ കോശങ്ങളിലെത്തും. വൈറസ് കോശങ്ങളെ ബാധിക്കാൻ 15–20 മിനിറ്റ് എടുക്കും. രണ്ടു മണിക്കൂറിനകം