പൊങ്ങച്ചസഞ്ചി വേണോ?- ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു

Mail This Article
ലങ്ക ദഹിപ്പിച്ചും തന്റെ പുത്രൻ അക്ഷകുമാരനെ വധിച്ചും ഹനുമാൻ അപമാനിച്ചതോർത്തു രാവണൻ വിഷാദിക്കുന്ന രംഗം രാമായണത്തിലുണ്ട്. രാവണനെ പാദസേവകരായ രാക്ഷസന്മാർ പുകഴ്ത്തുന്നു. കാലനെപ്പോലും യുദ്ധത്തിൽ തോൽപ്പിച്ച അങ്ങയ്ക്ക് ശ്രീരാമനെ നിസ്സാരമായി വധിക്കാമെന്ന മട്ടിലാണ് അവരുടെ വൃഥാസ്തുതി. അതോടെ, തനിക്കതു കഴിയുമെന്നു രാവണനു തോന്നുന്നു. മിഥ്യാപ്രശംസ കേട്ട് അഹങ്കരിച്ചു നിൽക്കുകയാണു രാവണൻ. രാമനുമായി യുദ്ധത്തിനു പോകുന്നത് അവിവേകമെന്ന് ആ നേരത്ത് സദ്ബുദ്ധി ഉപദേശിക്കുന്ന അനുജൻ വിഭീഷണനോട് ‘നിന്നെ കൊന്നുകളയും’ എന്നു രാവണന്റെ പ്രതികരണം: ‘ഇത്തരമോരോന്നു ചൊല്ലുകിലാശു നീ വധ്യനാമെന്നാലതിനില്ല സംശയം’ – എഴുത്തച്ഛൻ മറ്റാരെക്കാളും മിടുക്കൻ ഞാനാണ് എന്ന ചിന്തയാണ് പൊങ്ങച്ചം. രാവണൻ അതിന് അടിമയായി. രാമരാവണയുദ്ധത്തിൽ എന്തു സംഭവിച്ചെന്നു നമുക്കറിയാം. താൻ അന്യരെക്കാളെല്ലാം മേലെയാണെന്ന അഹങ്കാരം പലതും അടിസ്ഥാനമാക്കിയായിരിക്കും. ശരീരത്തിന്റെ നിറം, സൗന്ദര്യം, വിദ്യാഭ്യാസയോഗ്യത, ധനശേഷി, കുടുംബമഹിമ, ജന്മവാസനയുടെ അനുഗ്രഹം, മതം, ജാതി എന്നുതുടങ്ങി പലതും. സ്വന്തം മികവു