കൊളംബോയും സിംഗപ്പൂരുമല്ല, ഈയൊരു കാര്യത്തിൽ വിജയി വിഴിഞ്ഞം മാത്രം; കമ്മിഷനിങ് കഴിയുന്നതോടെ എന്തു സംഭവിക്കും?

Mail This Article
വിഴിഞ്ഞം തുറമുഖത്തെ വാണിജ്യ പ്രവർത്തനം ഡിസംബർ 3നുതന്നെ തുടങ്ങിയതാണ്. പിന്നെയുമെന്തിനാണ് ആഘോഷമായി മേയ് 2ന് കമ്മിഷനിങ് നടത്തിയത്? എന്താണ് ഈ കമ്മിഷനിങ്ങിന്റെ പ്രത്യേകത? രാജ്യാന്തര യാത്രക്കാരെ തുറമുഖത്തിനു പുറത്തുകടത്താനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്’ (ഐസിപി) പെട്ടെന്നു സജ്ജമാകാൻ കമ്മിഷനിങ് സഹായിക്കുമെന്നതാണ് ഇതിനുള്ള ഉത്തരങ്ങളിലൊന്ന്. കപ്പലിൽ എത്തുന്ന ചരക്ക് കപ്പലിലേക്കു മാറ്റിക്കയറ്റുന്ന ട്രാൻസ്ഷിപ്മെന്റ് പ്രക്രിയയാണ് വിഴിഞ്ഞത്തു നടക്കുന്നത്. തുറമുഖത്തിന്റെ പൂർണ പ്രവർത്തനം സാധ്യമാകണമെങ്കിൽ വിഴിഞ്ഞം വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും നടക്കണം. കപ്പലിലെത്തുന്ന ക്രൂ ഉൾപ്പെടെയുള്ള രാജ്യാന്തര യാത്രക്കാർക്കു പുറത്തിറങ്ങാനും തിരിച്ചു കയറാനും കഴിയണം. ഇതിൽ പ്രധാന പടിയാണ് ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ്. 2000 ചതുരശ്രയടി കെട്ടിടം പൂർത്തിയാക്കി 6 മാസം മുൻപുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ