ലളിതസുന്ദരമായി ഒരുങ്ങിവന്ന ഒരു കൂട്ടം മനുഷ്യർ. അവർ ഒരു വിരുന്നിനായി ഒത്തുകൂടിയിരിക്കുകയാണ്. രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ച്, മനോഹരമായ ഓർമകൾ പങ്കുവച്ച് ഒരാളുടെ ജീവിതം ആഘോഷമാക്കുകയാണവർ. തൊട്ടുമുൻപ് മൃതസംസ്കാരം നടത്തിയ ഒരു വ്യക്തിയുടെ ജീവിതം... വിദേശ രാജ്യങ്ങളിൽ സംസ്കാരച്ചടങ്ങിനു ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഈ ചടങ്ങിനു പറയുന്ന പേരാണ് ഫ്യുണറൽ റീപാസ്റ്റ് (Funeral Repast). മരണമെന്ന അനിവാര്യതയെ മനോബലത്തോടെ നേരിടാൻ ശീലിച്ചവരാണ് പാശ്ചാത്യർ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സമാനമായ മാറ്റം മലയാളികൾക്കിടയിലും വന്നുതുടങ്ങിയിട്ടുണ്ട്. വിദേശവാസം, വിദേശ വിദ്യാഭ്യാസം, സമൂഹമാധ്യമങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിലൂടെ നമ്മളിലേക്കെത്തിയ പാശ്ചാത്യ ജീവിതദർശനങ്ങളിലെ നന്മകൾ നമ്മളും സ്വാംശീകരിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു വ്യക്തി മരണമടഞ്ഞാൽ അവർക്ക് ഏറ്റവും മാന്യമായ യാത്രയയപ്പ് നൽകാൻ നമ്മൾ ശ്രമിക്കുന്നു. അവർ ആഗ്രഹിച്ചതു പോലെ പിന്നീട് കാര്യങ്ങൾ നടപ്പാക്കാനാണ് കുടുംബാംഗങ്ങൾ ശ്രമിക്കുക. അതുകൊണ്ടു തന്നെ ചില മരണവീടുകളിലെങ്കിലും നമ്മൾ മുൻപ് കണ്ടുശീലിച്ചതു പോലെയുള്ള നിലവിളികളോ ഉച്ചത്തിലുള്ള പതംപറച്ചിലുകളോ ഉയരുന്നുണ്ടാകില്ല. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾതന്നെ വീട്ടിലേക്കു വരുന്നവരെ സ്വീകരിക്കാനോ നാട്ടുകാരോട് സംസാരിക്കാനോ തയാറാകും. പക്ഷേ, ഇതു ചെയ്യുന്നത് കുടുംബത്തിലെ സ്ത്രീകളാണെങ്കിൽ

loading
English Summary:

Who taught us that women must cry at funerals and men mustn't? Why does society feel the need to judge those who are strong ? This article explores societal expectations surrounding grief and cultural differences in mourning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com