രാഹുലിന്റെ ‘ഐഡിയ’, ഗുണം കിട്ടുക മോദിക്ക്; ബിഹാറിനും അപ്പുറം പോകുന്ന സർജിക്കൽ സ്ട്രൈക്ക്; ജാതി സെൻസസ് എങ്ങനെ?

Mail This Article
അടുത്ത സെൻസസിനൊപ്പം ജാതി തിരിച്ചുള്ള എണ്ണവും തിട്ടപ്പെടുത്തുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ, 2029ലെ പാർലമെന്റ് തിരഞ്ഞപ്പെടുപ്പു വരെയെങ്കിലും നമ്മുടെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിലെ മുഖ്യചർച്ചാവിഷയം അതായിരിക്കും എന്നു വ്യക്തമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും വർഷങ്ങളായി ഉന്നയിച്ചുവരുന്ന ഈ ആവശ്യത്തെ ഹിന്ദുക്കളെ വിഭജിക്കാനുള്ള ‘അർബൻ നക്സൽ ആശയം’ എന്നു വിശേഷിപ്പിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പെട്ടെന്നു മലക്കംമറിഞ്ഞത് രാഹുലിനെയും ജാതി ശ്വസിച്ചു ജീവിക്കുന്ന ബിഹാറിലെയും യുപിയിലെയും യാദവ പാർട്ടി നേതാക്കളെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവണം. രാഷ്ട്രീയ എതിരാളികൾക്കെതിരെ നരേന്ദ്ര മോദി നടത്തിയ ‘സർജിക്കൽ സ്ട്രൈക്ക്’ ആയി ബിജെപി പ്രവർത്തകർ അതിനെ വാഴ്ത്തിപ്പാടുന്നു. ജാതി തിരിച്ച് എണ്ണമെടുക്കുന്നത് എന്തിനെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി ഒഴികെയാരും ഇതുവരെ മറുപടി പറഞ്ഞിരുന്നില്ല. വികസന പദ്ധതികൾ കൂടുതൽ വ്യക്തതയോടെ ആസൂത്രണം ചെയ്യാനെന്നും അതീവ ദരിദ്രരായ ജനങ്ങൾക്കു വേണ്ടി പ്രത്യേകം പദ്ധതികൾ ആവിഷ്ക്കരിക്കാനെന്നും മറ്റു നേതാക്കൾ പറഞ്ഞൊഴിഞ്ഞപ്പോൾ