‘നിധി’ വന്നാലും സഹകരണ നിക്ഷേപകർക്കു പണം കിട്ടില്ല; കണ്ണിൽ പൊടിയിട്ട് സർക്കാർ; ലക്ഷ്യം കേരള ബാങ്കിന്റെ നിക്ഷേപം വർധിപ്പിക്കൽ’

Mail This Article
പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പുനരുദ്ധാരണനിധി പദ്ധതി നിലവിൽ വന്നെങ്കിലും നിരാശയാണ് ബാക്കി. ഈ പദ്ധതിവഴി അടുത്ത 5 വർഷത്തിനുള്ളിൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. സഹകരണ സംഘങ്ങൾ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി, നിശ്ചിത സ്കോർ നേടി, യൂണിറ്റ് ഇൻസ്പെക്ടർ അടങ്ങിയ പ്രാദേശിക കമ്മിറ്റി മുതൽ സഹകരണമന്ത്രി ഉൾപ്പെട്ട സംസ്ഥാനതല ഉന്നതസമിതി വരെയുള്ള നാലു കമ്മിറ്റികൾ അപേക്ഷ പരിശോധിച്ച് സഹായം ലഭിക്കാൻ 5 വർഷമെങ്കിലും എടുക്കും. അതുകൊണ്ടുതന്നെ, ഈ പദ്ധതിയിലൂടെ സഹകരണ മേഖലയുടെ വിശ്വാസം വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കിന്റെ കീഴിലുള്ള അർബൻ ബാങ്കുകളിൽ തയാറാക്കുന്ന ഓഡിറ്റ് മാന്വൽ അതേപടി പകർത്തി നിയമമുണ്ടാക്കിയതാണ് പദ്ധതിയുടെ ഏറ്റവും വലിയ ന്യൂനത. സഹായം തേടുന്ന സംഘത്തിന്റെ സാമ്പത്തികനില വിലയിരുത്താനുള്ള മാനദണ്ഡങ്ങൾ പലതും ഗുണകരമല്ല. ഡെറ്റ് ഇക്വിറ്റി റേഷ്യോ, ഡെറ്റ് ടു അസറ്റ് റേഷ്യോ, നെറ്റ് ഓൺ ഫണ്ട് ടു വർക്കിങ് ക്യാപ്പിറ്റൽ തുടങ്ങിയ മാനദണ്ഡങ്ങൾ