മികച്ച ‘സംവിധായകർ’ നിരക്കുന്ന സെറ്റ്, സമർഥരായ സഹായികൾ; തൃശൂർ പൂരം ഒരുക്കുന്ന ‘പെർഫെക്ട് ഫ്രെയിം’– അഖിൽ സത്യൻ എഴുതുന്നു

Mail This Article
കുട്ടിക്കാലത്ത് അച്ഛന്റെ (സത്യൻ അന്തിക്കാട്) കൂടെയാണു ഞാനും അനൂപും (സംവിധായകൻ അനൂപ് സത്യൻ) ആദ്യമായി പൂരം കാണാൻ പോയത്. മാരുതിക്കാറിലായിരുന്നു യാത്ര. വണ്ടി ദൂരെയെവിടെയോ നിർത്തി ഞങ്ങൾ പൂരപ്പറമ്പിലേക്കു നടന്നുപോയതും മേളം കണ്ടതുമൊക്കെ ഓർമയുണ്ട്. അച്ഛനു പൂരവും മേളവുമൊക്കെ ഇഷ്ടമാണ്. പൂരം അടുത്തുനിന്നു കാണാനുമിഷ്ടം. പക്ഷേ, എനിക്കും അനൂപിനും പടക്കം ഭയങ്കരപേടിയാണ്. വിഷു എന്നു കേൾക്കുമ്പോഴേ ചങ്കിടിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ വിഷുദിവസങ്ങളിൽ അടുക്കളയിലെ ഷെൽഫിനു ചുവട്ടിൽ ചെവിപൊത്തി ഒളിച്ചിരിക്കുന്ന തരത്തിലുള്ള പേടി. വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമായതുകൊണ്ടു പൂരത്തോടും ആ പേടിയുണ്ടായിരുന്നു. വലുതായതിനു ശേഷമാണ് ഒരുവിധം ധൈര്യം സംഭരിച്ചു പൂരത്തിനു പോയിത്തുടങ്ങിയത്. പൂരമെന്ന അദ്ഭുതം കാണാനും ആസ്വദിക്കാനും ലക്ഷങ്ങൾ വന്നുചേരുന്നതെന്തുകൊണ്ടെന്നു ബോധ്യമായത് ഇത്തരം യാത്രകളിലൂടെയാണ്. മഠത്തിൽ വരവു പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യവിസ്മയമായി മാറുന്നതെങ്ങനെയെന്നു നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ഈ കൗതുകമാണു ഞങ്ങളെയും പൂരപ്പറമ്പിലേക്ക് ആകർഷിച്ചത്. പൂരമൊരു