കുട്ടിക്കാലത്ത് അച്ഛന്റെ (സത്യൻ അന്തിക്കാട്) കൂടെയാണു ഞാനും അനൂപും (സംവിധായകൻ അനൂപ് സത്യൻ) ആദ്യമായി പൂരം കാണാൻ പോയത്. മാരുതിക്കാറിലായിരുന്നു യാത്ര. വണ്ടി ദൂരെയെവിടെയോ നിർത്തി ഞങ്ങൾ പൂരപ്പറമ്പിലേക്കു നടന്നുപോയതും മേളം കണ്ടതുമൊക്കെ ഓർമയുണ്ട്. അച്ഛനു പൂരവും മേളവുമൊക്കെ ഇഷ്ടമാണ്. പൂരം അടുത്തുനിന്നു കാണാനുമിഷ്ടം. പക്ഷേ, എനിക്കും അനൂപിനും പടക്കം ഭയങ്കരപേടിയാണ്. വിഷു എന്നു കേൾക്കുമ്പോഴേ ചങ്കിടിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ വിഷുദിവസങ്ങളിൽ അടുക്കളയിലെ ഷെൽഫിനു ചുവട്ടിൽ ചെവിപൊത്തി ഒളിച്ചിരിക്കുന്ന തരത്തിലുള്ള പേടി. വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമായതുകൊണ്ടു പൂരത്തോടും ആ പേടിയുണ്ടായിരുന്നു. വലുത‍ായതിനു ശേഷമാണ് ഒരുവിധം ധൈര്യം സംഭരിച്ചു പൂരത്തിനു പോയിത്തുടങ്ങിയത്. പൂരമെന്ന അദ്ഭുതം കാണാനും ആസ്വദിക്കാനും ലക്ഷങ്ങൾ വന്നുചേരുന്നതെന്തുകൊണ്ടെന്നു ബോധ്യമായത് ഇത്തരം യാത്രകളിലൂടെയാണ്. മഠത്തിൽ വരവു പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യവിസ്മയമായി മാറുന്നതെങ്ങനെയെന്നു നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ഈ കൗതുകമാണു ഞങ്ങളെയും പൂരപ്പറമ്പിലേക്ക് ആകർഷിച്ചത്. പൂരമൊരു

loading
English Summary:

Akhil Sathyan Through the Vibrant Experience of Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com