യാത്രക്കാരും ലാഭവുമുള്ള റൂട്ടിൽ ട്രെയിൻ സർ‌വീസുകൾ ആരംഭിക്കും, നഷ്ടത്തിലേ‍ാടുന്നവ ക്രമീകരിക്കും, ആവശ്യമുണ്ടെങ്കിൽ സർവീസ് നീട്ടും എന്നൊക്കെ റെയിൽവേ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതു നടപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ വേണോ? പ്രത്യേകിച്ച് ഭരണകക്ഷിയുടെ സ്വാധീനം? അത്തരമൊരു ആക്ഷേപം ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഒളിഞ്ഞും തെളിഞ്ഞും പലരും അതു പറയുകയും ചെയ്യുന്നു. അക്കാര്യം ശരിവയ്ക്കുന്നതാണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ് ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്നതു സംബന്ധിച്ച തീരുമാനം. തീരുമാനമെടുത്തു എന്നതു ശരിതന്നെ, പക്ഷേ വൈകാതെ അതിന്മേൽ നടപടിയൊന്നുമില്ലാതെ എല്ലാം നിലച്ചു. എന്താണ് ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ്? കേരളത്തിലേക്ക് അതു വരുന്നതിന് എന്താണു പ്രശ്നം, ആരാണു തടയിടുന്നത്? ശക്തമായ രാഷ്ട്രീയസമ്മർദം കെ‍ാണ്ടാണ് ഉദയ് എക്സ്പ്രസ് സർവീസ് നീട്ടുന്നത് നിർത്തിവച്ചതെന്ന ആരേ‍ാപണം ശക്തമാണ്. ആറുവർഷമായി കേ‍ായമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസവും വൻ നഷ്ടത്തിൽ ഓടിക്കെ‍ാണ്ടിരിക്കുകയാണ് ഉദയ് ഡബിൾ ഡെക്കർ. ഈ ട്രെയിന്‍ കേരളത്തിലേക്ക് നീട്ടാൻ റെയിൽവേ എടുത്ത തീരുമാനം പാതിയിൽ സ്തംഭിച്ചതിനു പിന്നിൽ തമിഴ്നാട് ബിജെപിയുടെ ഇടപെടലാണെന്നാണ് പരാതി. രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ചുള്ള നീക്കങ്ങളിൽ തമിഴ്നാട്ടിൽ തലങ്ങും വിലങ്ങും ട്രെയിനുകൾ അനുവദിക്കുമ്പേ‍ാൾ കൂടുതൽ വരുമാനം നൽകുന്ന കേരളത്തിലേക്കു നീട്ടാൻ തയാറാകാത്തതിന് പിന്നിൽ ദക്ഷിണ റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കേ‍ായമ്പത്തൂർ, പേ‍ാത്തനൂർ, പെ‍ാള്ളാച്ചി റൂട്ടിൽ ‘ചുറ്റിക്കറങ്ങാൻ’ അടുത്തിടെ നാലു ട്രെയിനുകൾക്കാണ് അനുമതി നൽകിയത്. അവയിൽ

loading
English Summary:

Uday Double Decker Express extension to Kerala is delayed due to alleged political interference. The profitable route faces resistance despite the railway's stated commitment to prioritizing profitable services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com