കടൽജീവിതത്തിനിടെ കുടുംബവുമായും നാടുമായും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വിപുലമായിത്തീർന്നിട്ട് അധികകാലമായിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇന്റർനെറ്റും മറ്റും ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിൽവന്നിട്ട് ഏതാണ്ട് പതിനേഴു വർഷമേ ആയിക്കാണൂ. തൊണ്ണൂറുകളുടെ തുടക്കംവരെ കത്തുകളായിരുന്നു പ്രധാന ആശ്രയം. പലപ്പോഴും രണ്ടുമാസത്തോളമൊക്കെ വൈകി ഒന്നിച്ചു കിട്ടുന്ന കത്തുകളുടെ കെട്ട് പോസ്റ്റ് ഓഫിസ് സീലിന്റെ കാലക്രമത്തിൽ അടുക്കി നമ്പറിട്ട് ആർത്തിയോടെ വായിച്ചിരുന്ന കാലം ഓർമയിലുണ്ട്. ഫോൺ വിളിക്കുക എന്നതു വളരെ ചെലവേറിയ ഏർപ്പാടായിരുന്നു. പലപ്പോഴും റേഡിയോ സ്റ്റേഷനുകൾവഴി വിഎച്ച്എഫ് (ഉയർന്ന ഫ്രീക്വൻസി) സംവിധാനം ഉപയോഗിച്ചുള്ള ഫോൺ വിളികളായിരുന്നു ഒരാശ്രയം. ബഹ്റൈൻ റേഡിയോ, ഗഡീന്യ റേഡിയോ (പോളണ്ട്) എന്നിവയായിരുന്നു അറബിക്കടലിലും അറ്റ്ലാന്റിക്കിലുമൊക്കെ നാവികർക്കിടയിൽ പ്രിയങ്കരമായിരുന്ന റേഡിയോ ചാനലുകൾ. വിഎച്ച്എഫിൽ സംസാരിക്കുമ്പോൾ വോക്കി ടോക്കിയുടെ ചില ചാനലുകളിൽ ഒരു ഭാഗത്തെ സംസാരം കേൾക്കാം എന്ന സ്വകാര്യതയില്ലായ്മയും നാവികർക്കു ശീലമായിരുന്നു. ചില തുറമുഖങ്ങളിൽ

loading
English Summary:

Vizhinjam Port: A New Era for Malayali Seafarers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com