‘15 മൈൽ അരികെ എത്തിയിട്ടും അന്ന് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുവദിച്ചില്ല; ഇന്ന് കാത്തിരിക്കുന്നത് വലിയ സാധ്യതകൾ’

Mail This Article
കടൽജീവിതത്തിനിടെ കുടുംബവുമായും നാടുമായും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വിപുലമായിത്തീർന്നിട്ട് അധികകാലമായിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇന്റർനെറ്റും മറ്റും ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിൽവന്നിട്ട് ഏതാണ്ട് പതിനേഴു വർഷമേ ആയിക്കാണൂ. തൊണ്ണൂറുകളുടെ തുടക്കംവരെ കത്തുകളായിരുന്നു പ്രധാന ആശ്രയം. പലപ്പോഴും രണ്ടുമാസത്തോളമൊക്കെ വൈകി ഒന്നിച്ചു കിട്ടുന്ന കത്തുകളുടെ കെട്ട് പോസ്റ്റ് ഓഫിസ് സീലിന്റെ കാലക്രമത്തിൽ അടുക്കി നമ്പറിട്ട് ആർത്തിയോടെ വായിച്ചിരുന്ന കാലം ഓർമയിലുണ്ട്. ഫോൺ വിളിക്കുക എന്നതു വളരെ ചെലവേറിയ ഏർപ്പാടായിരുന്നു. പലപ്പോഴും റേഡിയോ സ്റ്റേഷനുകൾവഴി വിഎച്ച്എഫ് (ഉയർന്ന ഫ്രീക്വൻസി) സംവിധാനം ഉപയോഗിച്ചുള്ള ഫോൺ വിളികളായിരുന്നു ഒരാശ്രയം. ബഹ്റൈൻ റേഡിയോ, ഗഡീന്യ റേഡിയോ (പോളണ്ട്) എന്നിവയായിരുന്നു അറബിക്കടലിലും അറ്റ്ലാന്റിക്കിലുമൊക്കെ നാവികർക്കിടയിൽ പ്രിയങ്കരമായിരുന്ന റേഡിയോ ചാനലുകൾ. വിഎച്ച്എഫിൽ സംസാരിക്കുമ്പോൾ വോക്കി ടോക്കിയുടെ ചില ചാനലുകളിൽ ഒരു ഭാഗത്തെ സംസാരം കേൾക്കാം എന്ന സ്വകാര്യതയില്ലായ്മയും നാവികർക്കു ശീലമായിരുന്നു. ചില തുറമുഖങ്ങളിൽ