നല്ല ലക്ഷ്യങ്ങളോടെ വിദ്യാഭ്യാസ മേഖലയിൽ അവതരിപ്പിച്ച പദ്ധതികളിൽ പലതും പാളിയത് പ്രായോഗിക പ്രശ്നങ്ങൾ മൂലമാണ്. അതേസമയം, വേണ്ടത്ര ഒരുക്കങ്ങളോടെ നടപ്പാക്കിയ പദ്ധതികൾ വലിയ വിജയംകണ്ട ചരിത്രവും കേരളത്തിലുണ്ട്. എന്നാൽ ഇത്തരം ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനും മുൻകയ്യെടുക്കേണ്ട സർക്കാർ ചില അടിസ്ഥാനകാര്യങ്ങൾ മറന്നുപോകുന്നുണ്ടോ? വായിക്കാം ‘പഠനത്തിനുവേണം ക്ലാസ് കയറ്റം’ പരമ്പര രണ്ടാം ഭാഗം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സംസ്ഥാന സർക്കാർ ഏറെ വിലകൽപിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ എട്ടാം ക്ലാസ് വാർഷികപ്പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ. 30% മാർക്ക് കിട്ടാത്ത കുട്ടികൾക്ക് ഏപ്രിലിൽ സ്പെഷൽ ക്ലാസും തുടർന്ന് പുനഃപരീക്ഷയും നടത്തി. എന്നാൽ, ഏപ്രിലിൽ വെറും രണ്ടാഴ്ച, അതും ഉച്ചവരെയുള്ള സമയം മാത്രം, ആ വർഷത്തെ മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു കുട്ടിയെ പരീക്ഷയ്ക്ക് ഒരുക്കണമെന്നു പറയുന്നത് എത്രത്തോളം പ്രായോഗികമാണ് !
അധ്യാപകർക്ക് ഇത്ര മടിയെന്താ?, അവരുടെതന്നെ വീഴ്ച കാരണമല്ലേ?, ഏപ്രിലിൽ രണ്ടാഴ്ചകൂടി വന്നു പഠിപ്പിക്കട്ടെ’ എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഇതെക്കുറിച്ചു പറഞ്ഞത്. പ്രശ്നം മടിയുടേതല്ല, പ്രായോഗികതയുടേതാണെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപിക പറഞ്ഞതിങ്ങനെ
English Summary:
Kerala's Public Education System: Highlights Innovative Local Projects to Improve Student Outcomes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.