ഒരു രാത്രിയിൽനിന്നുവേണം ഒാർത്തുതുടങ്ങാൻ. മോഹൻലാലുമെ‍‍ാരുമിച്ചുള്ള എത്രയോ സൗഹൃദ രാപകലുകൾ കൈവന്നിട്ടും ആ രാത്രി എനിക്കു മറക്കാനാവില്ല. മലമ്പുഴയിലെ ഹോട്ടലിലായിരുന്നു ഞങ്ങൾ. രാത്രിയോടെയാണ് അന്നത്തെ ഷൂട്ടിങ് കഴിഞ്ഞത്. അധികം വൈകാതെ ഞാൻ ലാലിന്റെ മുറിയിലെത്തി. ‍സാധാരണയായി കുറച്ചു പേരുള്ള കൂട്ടായ്മകളാവുമെങ്കിലും അന്നു ഞങ്ങൾ രണ്ടു പേരും മാത്രമായിരുന്നു. എങ്കിലെന്ത്? ആ രാത്രിക്കു ചിറകുകളുണ്ടായി. ഞങ്ങൾ സംസാരിച്ചുകെ‌‌ാണ്ടേയിരുന്നു. ലാലിന്റെ പാട്ടും സ്വപ്നവും കഥയും കേട്ടിരുന്നു. എഴുത്തിനെ, പ്രണയത്തെ, സംഗീതത്തെ, ചിത്രകലയെ, ശിൽപകലയെയൊക്കെ ഇത്രത്തോളം ആഴത്തിലറിയുന്ന ഒരാളെക്കേട്ട് ആ കേൾവിയിലാനന്ദിച്ചു. രണ്ടുപേർ മാത്രമുള്ള ഒരു ഒത്തുകൂടലിനെ ഇത്രയും മനോഹരമാക്കുന്ന മറ്റെ‍ാരു ചങ്ങാതി എനിക്കില്ല! രണ്ടു പേർ നേരത്തെ ഇങ്ങനെ മോണോലോഗിന്റെകൂടി ഉന്മാദാഘോഷമാക്കുന്ന മറ്റെ‌ാരാളെയും അറിയില്ല. എത്ര വലുതായാലും നിങ്ങൾ, നിങ്ങളെന്ന കുട്ടിയെ ഇപ്പോഴും സ്നേഹത്തോടെ സൂക്ഷിക്കുന്നുണ്ടോ? മോഹൻലാലിൽ ഇപ്പോഴും ആ കുട്ടിയുണ്ട്. ചില നേരങ്ങളിൽ, വാശിക്കാരനും കുസൃതിക്കാരനുമായ ആ പയ്യൻസ് അദ്ദേഹത്തിൽനിന്ന് ആർമാദത്തോടെ പുറത്തിറങ്ങാറുമുണ്ട്. ഞാൻ ആ കുട്ടിയെ ആ രാത്രിയിലും കണ്ടു!

loading
English Summary:

On Mohanlal's Birthday, Harikrishnan Tenderly Recounts Cherished Memories, Painting a Picture of Care, Love, and Enduring Companionship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com