കാളിഗഞ്ചിൽ തോറ്റെങ്കിലും ബിജെപിക്ക് ‘സന്തോഷം’; 250 കോടിയിറക്കി ബംഗാളിൽ മമതയുടെ ‘അയോധ്യ മൊമന്റ്’

Mail This Article
×
കാളിഗഞ്ച് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ഫലവും പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ പൂർവ മേദിനിപ്പൂരിലെ ദിഗയിൽ സംസ്ഥാന സർക്കാർ പണിത ക്ഷേത്രത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ബംഗാളിലെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്വഭാവത്തെക്കുറിച്ച് ചില സൂചനകൾ നൽകുന്നതാണ്. കാളിഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥിയുടെ ജയം അപ്രതീക്ഷിതമല്ലായിരുന്നു. ഉപതിരഞ്ഞെടുപ്പിനു കാരണമായത് തൃണമൂൽ എംഎൽഎ നസിറുദ്ദീൻ അഹമ്മദിന്റെ മരണമാണ്. അദ്ദേഹത്തിന്റെ മകൾ ആലിഫ അഹമ്മദിനെ സ്ഥാനാർഥിയാക്കി തൃണമൂൽ വീണ്ടും ജയിച്ചു. തൃണമൂലിന്റെയും മൂന്നാമതെത്തിയ കോൺഗ്രസിന്റെയും വോട്ടുശതമാനം വർധിച്ചു; ബിജെപിയുടെ വോട്ട് മൂന്നു ശതമാനത്തിനടുത്ത് കുറഞ്ഞു. കോൺഗ്രസിന് ഇടതുപിന്തുണയുണ്ടായിരുന്നു. വോട്ടുശതമാനം കുറഞ്ഞപ്പോഴും ‘ചില നല്ല സൂചനകൾ’ ബിജെപി കാണുന്നുണ്ട്.
English Summary:
How Mamata Banerjee Rewriting Bengali Politics with Religion - India File Column
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.