2013 മേയ് 26. വേദി ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ കൊൽക്കത്ത ഈഡൻ ഗാർഡൻസ്. ഐപിഎൽ ആറാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ ധോണിയുടെ ചെന്നൈ വീഴുകയും രോഹിത്തിന്റെ മുംബൈ വാഴുകയും ചെയ്ത ദിവസം. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറിനും റിക്കി പോണ്ടിങ്ങിനും കിരീട നേട്ടത്തിന്റെ തൃപ്തിയോടെ ഐപിഎൽ താരങ്ങളുടെ കുപ്പായം അഴിച്ചുവയ്ക്കാൻ അവസരമൊരുക്കിയ രാവ്. ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫിയുമായി അന്നത്തെ ബിസിസിഐ പ്രസിഡന്റ് എൻ.ശ്രീനിവാസൻ മുന്നോട്ടുവരുന്നു. ട്രോഫി ഏറ്റുവാങ്ങാനായി ഒരു 26 വയസ്സുകാരൻ വേദിയിലേക്ക് ഓടിയെത്തുന്നു. എന്നാൽ, ട്രോഫി ഏറ്റുവാങ്ങുന്നതിന് മുൻപ് ഒരു നിമിഷം പിന്നിലേക്ക് നോക്കിയ ശേഷം രണ്ടുപേരെക്കൂടി വേദിയിലേക്ക് ക്ഷണിക്കുന്നു. മുന്നിലേക്കുവന്ന സച്ചിൻ തെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ റിക്കി പോണ്ടിങ്ങിനൊപ്പം ചേർന്ന് ശ്രീനിവാസനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.ഒരു മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷം, ഐപിഎലിലെ അവരുടെ കന്നി കിരീട നേട്ടം.

loading
English Summary:

Rohit Sharma: A Journey from IPL's Rising Star to Record-Breaking Captain