സ്‌റ്റെല്ലാ വാൽഷ് ഒളിംപിക്സ് സ്വർണം നേടുന്നത് 1932ൽ ലൊസാഞ്ചൽസിലാണ്. വനിതകളുടെ 100 മീറ്ററിൽ ലോക റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെ ‘സ്പ്രിന്റ് റാണി’ എന്ന വിളിപ്പേര് അവരെ തേടിയെത്തി.
മെഡൽ നേടി 48 വർഷത്തിനു ശേഷം, വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നടത്തിയ പോസ്റ്റുമോർട്ടത്തിലൂടെ ലോകം ഒരു സത്യം തിരിച്ചറിയുകയായിരുന്നു...
സ്‌റ്റെല്ലാ വാൽഷ്. (Picture courtesy: Wikipedia)
Mail This Article
×
1911 ഏപ്രിൽ മൂന്നിന് പോളണ്ടിൽ ജനിച്ച സ്‌റ്റെല്ലാ വാൽഷ്, രണ്ടു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ഒഹായോയിലെ ക്ലീവ്‌ലൻഡിലായിരുന്നു സ്ഥിരതാമസം. സ്റ്റെഫാനിയ വലാസിയേവിച്ച് എന്നായിരുന്നു സ്‌റ്റെല്ലയുടെ യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് മികവു തെളിയിച്ച സ്‌റ്റെല്ല വളരെ വേഗം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയായിരുന്നു സ്‌റ്റെല്ലയുടെ മത്സരഇനങ്ങൾ.
English Summary:
Stella Walsh’s Double Life: Olympic Gold Medalist's True Identity Discovered 48 Years After Death