ഋഷഭ് പന്ത് എന്ന 27 വയസ്സുകാരന്റെ ഇതുവരെയുള്ള ജീവിതം പരിശോധിച്ചാൽ, നാടോടിക്കഥകളിലെ അദ്ഭുത ബാലൻമാരുമായി മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ.
കരിയറിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ അപകടം പന്തിനെ കളിക്കളത്തിൽ നിന്ന് അകറ്റി നിർത്തിയത് 453 ദിവസങ്ങളാണ്. 2022ലെ അപകടത്തിനു മുൻപും അതിനു ശേഷവും പന്തിന്റെ നിറഞ്ഞാട്ടത്തിനാണ് ഐപിഎൽ വേദികൾ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ആ വഴികളിലൂടെ ഒരു യാത്ര...
ഋഷഭ് പന്ത് (Photo by SAEED KHAN / AFP)
Mail This Article
×
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’.
27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി
English Summary:
Rishabh Pant's Inspiring Journey: From Crash to Comeback: Pant's 27 Crore Second Innings at IPL 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.