ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള

loading
English Summary:

Ashwin's retirement signals a potential generational change in Indian cricket. His unexpected departure raises questions about the team's future and the rise of Washington Sundar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com