യുഎഇയിലെ മണലാരണ്യങ്ങളിലേക്ക് ക്രിക്കറ്റ് വീണ്ടും വിരുന്നെത്തുകയാണ്. ഒൻപതാമത് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പകിട്ടിലാണ് ഇത്തവണ യുഎഇ ക്രിക്കറ്റ് ആരാധകരെ വിരുന്നുവിളിക്കുന്നത്. പാക്കിസ്ഥാൻ എന്ന പ്രധാന വേദിക്ക് പുറമേ ഇന്ത്യയ്ക്കായി ദുബായ് കൂടി വേദിയാകുന്നു എന്നത് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. മരുഭൂമിയിലെ ക്രിക്കറ്റ് മൈതാനം വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യയ്ക്കായി കണ്ണുതുറക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. അതിന് പുറമേ ഒരു സെമി ഫൈനൽ പോരാട്ടത്തിനുകൂടി ദുബായ് വിരുന്നൊരുക്കും. ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ കലാശപ്പോരാട്ടത്തിനായി പിച്ചൊരുങ്ങുന്നതും ദുബായിലായിരിക്കും. രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞന്മാരാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റിന് പറയാൻ നാലുപതിറ്റാണ്ടിലേറെ നീളുന്ന ചരിത്രമുണ്ട്. ആ കഥ അറിയാം...

loading
English Summary:

India Returns to its Lucky UAE Cricket Grounds for Champions Trophy 2025: 40 Years of Desert Cricket History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com