‘തല ഫോർ എ റീസൺ’: ചെന്നൈയെ രക്ഷിച്ചോ ധോണി? ബാറ്റിലെ ‘ബൾജും’ അടിയുടെ കനവും– ഐപിഎൽ പോഡ്കാസ്റ്റ്

Mail This Article
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്