വീർത്ത പന്തും വിശന്നൊരു വയറും. രണ്ടും നിറച്ചുനിർത്തിയത് കാറ്റായിരുന്നു. ഉള്ളിൽ കാറ്റു നിറച്ച വിശപ്പിനെ കൊടുങ്കാറ്റിന്റെ വേഗമാർന്ന കാലുകൊണ്ടവൻ പന്തുതട്ടി. വിശപ്പായിരുന്നു കളിക്കളത്തിൽ അവൻ ആദ്യം മറികടന്ന എതിരാളി. അകത്തെരിഞ്ഞ തീയും കാലിൽ കൊരുത്ത പന്തും കൊണ്ട് പുൽമൈതാനങ്ങളെ തീപിടിപ്പിച്ചും കാണികളെ ത്രസിപ്പിച്ചും മുന്നേറി. പുറത്തേയ്ക്കടിച്ച പന്തു തട്ടിക്കൊടുക്കാൻ നിന്നിരുന്ന ആ പത്തുവയസ്സുകാരനെ പിന്നെ ഫുട്ബോൾ ലോകം കണ്ടത് ഇന്ത്യയുടെ 10-ാം നമ്പർ കുപ്പായത്തിൽ; ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയനിൽ. ഫുട്ബോൾ ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും അനശ്വരമാക്കിയ അതേ 10-ാം നമ്പറിൽ. വിജയന്റെ കളി കാര്യമാക്കിയതിൽ അമ്മ കൊച്ചമ്മുവിനെ പോലെ ഒട്ടേറെ പേരുടെ അധ്വാനവും സ്നേഹവുമുണ്ട്. മൈതാനത്തുനിന്ന് വാടിത്തളർന്ന് സ്കൂൾ പടിക്കലെത്തിയിരുന്ന കുഞ്ഞു വിജയനു നേർക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂളിലെ മുൻ ഇംഗ്ലിഷ് അധ്യാപിക എം.പ്രഭാവതി നീട്ടിയ പൊതിച്ചോറിന്റെ നന്മ കൂടിയുണ്ട് അക്കൂട്ടത്തിൽ. ജീവിതത്തിന്റെ കയ്പും ചവർപ്പും മധുരവും നിറഞ്ഞ ഓർമകൾ പങ്കിടാൻ വിജയനും പ്രഭാവതി ടീച്ചറും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.

loading
English Summary:

The Inspiring Story of I.M. Vijayan, Indian Football Legend, the Making of a Football Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com