ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല്‍ ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറ‍ഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ‍. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്‌കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ

loading
English Summary:

Walk through the Thrilling Moments of the IPL - Listen to the IPL Thrill PIL-25 Podcast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com