ADVERTISEMENT

 

 

 

എസ്ബിഐയുടെ ക്രഡിറ്റ് കാര്‍ഡ് വിഭാഗം പ്രഥമ ഓഹരി വില്‍പന തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു . ഐപിഒ തുടങ്ങുന്നതിന് അനുമതി ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍  സെബിക്ക് മുമ്പാകെ  സമര്‍പ്പിച്ചു. ഐപിഒ വഴി 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് വിഭാഗം ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിലെ വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 

എസ്ബിഐയുടെയും കാര്‍ലില്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് എസ്ബിഐ കാര്‍ഡ്‌സ്. എസ്ബിഐയുടെ കൈവശമാണ് സംയുക്ത സംരംഭത്തിന്റെ 74 ശതമാനം ഓഹരികള്‍. ഇരു കമ്പനികളും  എസ്ബിഐ കാര്‍ഡ്‌സിലെ ഓഹരി വിഹിതത്തിന്റെ നിശ്ചിത ശതമാനം വീതം ഐപിഒയില്‍ വിറ്റഴിക്കും . എസ്ബിഐ 4 ശതമാനവും കാര്‍ലില്‍ ഗ്രൂപ്പ് 10 ശതമാനവും ഓഹരികളായിരിക്കും ഐപിഒ വഴി വിറ്റഴിക്കുക. ഐപിഒ നടപടികളുമായി മുമ്പോട്ട് പോകാന്‍ എസ്ബിഐയുടെ അനമുതി ലഭിക്കുകയാണെങ്കില്‍  അടുത്ത മാര്‍ച്ചിന് മുമ്പായി ഐപിഒ വിപണിയില്‍ എത്താനാണ് എസ്ബിഐ കാര്‍ഡ്‌സ് ലക്ഷ്യമിടുന്നത്. 

 

നിലവില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ മൂല്യം 57,000 കോടി രൂപയാണ്. അറ്റആസ്തി 4,388 കോടിരൂപയും വിപണി വിഹിതം 18 ശതമാനവുമാണ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ ലാഭം 92 ശതമാനം വളര്‍ച്ചയാണ് രേഖപെടുത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com