ADVERTISEMENT
ആപ്പ് അധിഷ്ഠിത ടാക്‌സി വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തൊഴിഞ്ഞപ്പോൾ ബാങ്കുകളുടെ നെഞ്ചിടിപ്പ് ഉയരുന്നു. വരുമാനമില്ലാത്ത വാഹനങ്ങളുടെ വായ്പ ഇ എം ഐ എങ്ങനെ തിരിച്ച് പിടിക്കുമെന്ന ആലോചനയിലാണ് ബാങ്കുകള്‍. രാജ്യത്തെ ആപ് അധിഷ്ഠിത വാടക വാഹനങ്ങള്‍ ഓടിക്കുന്ന ഭൂരിഭാഗം ഡ്രൈവര്‍മാരും നഗരത്തില്‍ തൊഴില്‍ തേടിയെത്തിയവരാണ്. കൊറോണയെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങിയ ഇവര്‍ എന്നു തിരിച്ചെത്താനാവുമെന്ന ആശങ്കയിലാണ്. ലോക് ഡൗണ്‍ പിന്‍വലിച്ചാലും ടാക്‌സി സര്‍വീസുകള്‍ നേരെയാവാന്‍ മാസങ്ങള്‍ തന്നെയെടുത്തേക്കാം. ജൂലായ് -ഓഗസ്റ്റ്് ഓടെയേ ഇതിനി പഴയ നിലയിലേക്ക് വരൂ എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളിലേക്ക് പോയ ഡ്രൈവര്‍മാര്‍ മറ്റ് തൊഴില്‍ തേടി പോകാനുള്ള സാധ്യത ഏറെയാണ്. ഇതാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക്് തലവേദന സൃഷ്ടിക്കുന്നത്.

രാജ്യത്ത് ഇങ്ങനെ സര്‍വ്വീസ് നടത്തുന്നത് 11 ലക്ഷം വാഹനങ്ങളാണെന്നാണ് കണക്ക്. 30,000 കോടിയാണ് ആകെ വായ്പ. സ്ഥാപനങ്ങള്‍ ഇതിനകം ഇത്തരം വാഹനങ്ങളുടെ മൊറട്ടോറിയം കൂടുതല്‍ മാസങ്ങളിലേക്ക് നീട്ടുന്നതിനായി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്.
സ്വന്തം നിലയില്‍ സേവനം നല്‍കുന്ന ഡ്രൈവര്‍മാരും ലക്ഷങ്ങള്‍ വരും. വാഹനത്തിന് ഓട്ടമില്ലാതായതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് ഇവരും. ഇതു കൂടാതെയാണ് നിരത്തു വിട്ട ബാസുകളുടെയും വാണിജ്യ വാഹനങ്ങളുടെയും അവസ്ഥ.
ഡ്രൈവര്‍മാരെ ഈ തൊഴിലില്‍ തന്നെ നിലനിര്‍ത്താന്‍ ഉബര്‍ ഇതിനകം തന്നെ 25 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ സ്ഥാപനമായ ഒലയും 50 കോടി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com