ADVERTISEMENT
ബാങ്കുകളുടെ പക്കല്‍ ആവശ്യമായ കറന്‍സി ലഭ്യമാണെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കൂടുതല്‍ കറന്‍സി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 14 വരെ റിസര്‍വ് ബാങ്കിന്റെ മേഖലാ ഓഫിസുകള്‍ വിവിധ ബാങ്കുകള്‍ക്ക് 1,20,000 കോടി രൂപയുടെ പുതിയ കറന്‍സിയാണു നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ബാങ്കുകള്‍ തങ്ങളുടെ എടിഎമ്മുകള്‍ സ്ഥിരമായി നിറച്ചു കൊണ്ടും ഇരുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എടിഎം പ്രവര്‍ത്തനങ്ങള്‍ ആകെ ശേഷിയുടെ 91 ശതമാനമായിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് ഒരു വിധത്തിലും തടസപ്പെട്ടിട്ടും ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com