ADVERTISEMENT

അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ മടങ്ങിയാല്‍ പിഴ മാത്രം ഈടാക്കി തടവ് ശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നു. അതായത് മറ്റൊരാള്‍ക്ക് ചെക്ക് നല്‍കുകയും അക്കൗണ്ടില്‍ പണമില്ലാതെ മുടങ്ങുകയും ചെയ്താല്‍ അത് നിലവിലെ രീതിയില്‍ തന്നെ ക്രിമിനല്‍ കുറ്റമായി തുടരും. ഇത്തരം കേസുകള്‍ സിവില്‍ കേസാക്കി മാത്രം പരിഗണിക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇത് വ്യാപകമായ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ക്രിമിനല്‍ കേസ് ഒഴിവാക്കി സിവില്‍ മാത്രമാക്കിയാല്‍ ചെക്കിന്റെ ഗൗരവം നഷ്ടപ്പെടുമെന്നും വിശ്വാസ്യത കുറയുമെന്നുമായിരുന്നു പ്രധാന വാദം. സാമ്പത്തിക പ്രതിബദ്ധത കുറയുന്നതോടെ ബിസിനസ് ഇടപാടുകള്‍ തന്നെ പ്രതിസന്ധിയിലാകുകയും കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന വിലിയിരുത്തലുമുണ്ടായി. ചെറിയ തുകയുടെ പേരില്‍ പോലും ആളുകള്‍ തടവിലാക്കപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ഉദ്യേശ്യം.

English Summary : Cheque will Remain as Criminal Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com