പൊതുമേഖലാ സ്ഥാപനങ്ങൾ പര്ച്ചേസിങ്ങിന്റെ 25 ശതമാനം ചെറുകിട യൂണിറ്റുകളിൽനിന്നു വാങ്ങണം
Mail This Article
×
ഇൻഡ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ക്രയവിക്രയത്തിന്റെ 25 ശതമാനം സൂക്ഷ്മ,ചെറു, ഇടത്തരം സംരംഭകയൂണിറ്റുകളിൽ നിന്നായിരിക്കണം എന്ന് മുൻഗണന നിശ്ചയിച്ചു. മുൻപു ഇത് 20 ശതമാനം ആയിരുന്നു. അതിൽ തന്നെ 3 ശതമാനം വിഹിതം വനിതാ യൂണിറ്റുകളിൽ നിന്നായിരിക്കുകയും വേണം. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും നിർബന്ധമായും ജെം പോർട്ടൽ വഴി ആയിരിക്കണം പർച്ചേസ് നടത്തേണ്ടത്.കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപന്നങ്ങൾ ചണ–കയർ ഉൽപന്നങ്ങൾ, ഓഫിസ് ഫർണീച്ചറുകൾ എന്നിവ വിതരണക്കാരുടെ ഇടനിലയില്ലാതെ നേരിട്ടു സർക്കാർ വകുപ്പുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം വിതരണം ചെയ്യുന്നതിലൂടെ ചെറുകിട മേഖലയുടെ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.