ADVERTISEMENT
മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തി  ഒക്ടോബര്‍ അവസാനത്തോടെ 7.4 ശതമാനം ഉയര്‍ന്ന് 26.33 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ അവസാനത്തോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്ന ആസ്തി 24.5 ലക്ഷം കോടി രൂപയായിരുന്നു എന്നാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘനയായ ആംഫി ലഭ്യമാക്കുന്ന വിവരം.
ഒക്ടോബറില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക്  മൊത്തം 1.33 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തി. അതേസമയം സെപ്റ്റംബറില്‍  1.52 ലക്ഷം കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണ് ഉണ്ടായത്.
ഇക്വിറ്റി, ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപം ശക്തമായി തുടര്‍ന്നതും ചില്ലറ നിക്ഷേപകരുടെ സാന്നിധ്യം ഉയര്‍ന്നതും മൊത്തം ആസ്തിയില്‍ വര്‍ധന പ്രകടമാകാന്‍ കാരണമായി. ഒക്ടോബറില്‍ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകളില്‍ 6,026 കോടി രൂപയുടെ നിക്ഷേപം എത്തി. അതേസമയം ക്ലോസ്-എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകളില്‍ നിന്നും 11 കോടി രൂപ പിന്‍വലിക്കപ്പെട്ടു. സെപ്റ്റംബറിലെ അപേക്ഷിച്ച് ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവ് ഉണ്ടായെങ്കിലും ഒക്ടോബറില്‍ മൊത്തം 6,015 കോടിയുടെ നിക്ഷേപം ഈ രംഗത്ത് ഉണ്ടായി.
എസ്പി വഴിയുള്ള നിക്ഷേപവും ശക്തമായി തുടര്‍ന്നു.
കടപ്പത്ര അധിഷ്ഠിത സ്‌കീമുകളിലെയും ഹസ്വകാലയളവില്‍  ട്രഷറി ബില്‍, കൊമേഷ്യല്‍ പേപ്പേഴ്‌സ് തുടങ്ങിയവയില്‍ നിക്ഷേപം നത്തുന്ന ലിക്വിഡ് ഫണ്ടുകളിലെയും നിക്ഷേപം ഒക്ടോബറില്‍ 93,203 കോടിയായി. സെപ്റ്റംബറില്‍ അതേസമയം 1.4 ലക്ഷം കോടി രൂപ ഈ ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഡെറ്റ് ഫണ്ടുകളില്‍ മൊത്തം 1.2 ലക്ഷം കോടിയുടെ നിക്ഷേപം ഉണ്ടായി. അതേസമയം തൊട്ട് മുമ്പുള്ള രണ്ട് മാസങ്ങളില്‍ നിക്ഷേപം ശക്തമായിരുന്ന   ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്നും ഒക്ടോബറില്‍ 31.45 കോടി രൂപ പിന്‍വലിക്കപ്പെട്ടു.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com