മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം അവതരിപ്പിച്ചു
Mail This Article
×
കൊച്ചി: ഓഹരിയാക്കി മാറ്റാവാനാത്ത കടപ്പത്രം അവതരിപ്പച്ച് മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജൂൺ പത്തിന് അവസാനിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ലിമിറ്റഡും ഇക്ര ലിമിറ്റഡ് ഡബിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് ഇഷ്യുവിന് നല്‍കിയിട്ടുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെയുള്ള നിക്ഷേപ ഓപ്ഷനുകളുണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. വാര്‍ഷികവരുമാനം 9.25-10 ശതമാനത്തിനിടയിലാണ്. ഇതിലൂടെ സ്വരൂപിക്കുന്ന തുക വായ്പ നല്‍കുന്നതിനാണ് കമ്പനി ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.