ADVERTISEMENT
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളിലെ താഴ്‌ചയിലേക്ക്‌ എത്തി. മെയില്‍ 2.45 ശതമാനമാണ്‌ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം. ഭക്ഷ്യ വസ്‌തുക്കള്‍, ഇന്ധനം, ഊര്‍ജം എന്നിവയുടെ വിലവര്‍ധന കുറഞ്ഞത്‌ മൊത്തവില പണപ്പെരുപ്പം താഴാന്‍ സാഹചര്യം ഒരുക്കി. ഏപ്രിലില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.07 ശതമാനമായിരുന്നു. 2018 മെയില്‍ ഇത്‌ 4.78 ശതമാനമായിരുന്നു. 
മെയില്‍ രാജ്യത്തെ ഭക്ഷ്യ വസ്‌തക്കളുടെ വിലക്കയറ്റം 6.99 ശതമാനമാണ്‌. ഏപ്രിലില്‍ ഇത്‌ 7.37 ശതമാനമായിരുന്നു. പച്ചക്കറികളുടെ വിലക്കയറ്റം മെയില്‍ 40.65 ശതമാനത്തില്‍ നിന്നും 33.15 ശതമാനമായി കുറഞ്ഞു. 
കഴിഞ്ഞ 22 മാസക്കാലയളവിനുള്ളിലെ ഏറ്റവും കുറഞ്ഞ മൊത്തവില പണപ്പെരുപ്പമാണ്‌ മെയില്‍ രേഖപെടുത്തിയത്‌. ഇന്ധന, ഊര്‍ജ വിഭാഗത്തിലെ വിലക്കയറ്റം 0.98 ശതമാനമായി കുറഞ്ഞു. കഴിഞ്ഞമാസമിത്‌ 3.84 ശതമാനമായിരുന്നു. 
അതേസമയം മെയില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7 മാസത്തെ ഉയര്‍ന്ന നിരക്കായ 3.05 ശതമാനത്തിലേക്ക്‌ എത്തി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com