ADVERTISEMENT

ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി എന്നിവരുടേതടക്കം 16,400 കോടി രൂപയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പണം തിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ) കണ്ടുകെട്ടിയ സ്വത്തുക്കളാണിവ.

വിജയ് മല്യയുടെ 14,131 കോടി രൂപ മതിക്കുന്ന ആസ്തികളാണ് എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് കൈമാറിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നീരവ് മോദിയുടെ 1,052 കോടി രൂപയുടെ ആസ്തികൾ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) നേതൃത്വം നൽകുന്ന ബാങ്കിങ് കൺസോർഷ്യത്തിനും കൈമാറി. 

നീരവ് മോദി. File Photo: Diane Bondareff/AP Images
നീരവ് മോദി. File Photo: Diane Bondareff/AP Images

നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിയോഗിച്ച സമിതിക്കാണ് 1,220 കോടി രൂപയുടെ ആസ്തികൾ ഇഡി കൈമാറിയത്. ഈ തട്ടിപ്പിൽ വഞ്ചിതരായത് 8,433 പൊതു നിക്ഷേപകരായിരുന്നു. വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയെയും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളികളായി (Fugitive Economic Offenders/FEO) ആയി കോടതി പ്രഖ്യാപിച്ചിരുന്നു. 

English Summary:

ED Restores ₹16,400 Crore from Fugitives Vijay Mallya, Nirav Modi: A Win for Banks. The ED had seized these assets under the Prevention of Money Laundering Act (PMLA).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com