ADVERTISEMENT

ആഗോള ആഭ്യന്തര സാഹചര്യങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ പിന്‍വലിയല്‍ ശക്തമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  44,500 കോടിയിലേറെ രൂപയുടെ നിക്ഷേപം എഫ്പിഐ ഇന്ത്യന്‍ വിപണിയില്‍ പിന്‍വലിച്ചു.തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ശക്തമായ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകര്‍  കഴിഞ്ഞ സാമ്പത്തിക വര്‍ഷം  പിന്‍വലിയല്‍ പ്രവണതയാണ് കൂടുതല്‍ പ്രകടമാക്കിയത്.

യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തിയതും രൂപയുടെ മൂല്യം കുറഞ്ഞതും അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിയാന്‍ പ്രധാന കാരണമായി. ഇതിന് പുറമെ ധനകമ്മി, കറണ്ട് അക്കൗണ്ട് കമ്മി ലക്ഷ്യങ്ങള്‍ സംബന്ധിച്ച ആശങ്കയും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും വിപണിയുടെ ആകര്‍ഷണീയത കുറച്ചു.

2018 -19 സാമ്പത്തിക വര്‍ഷം വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും മൊത്തം 1,629 കോടി രൂപ പിന്‍വലിച്ചു. കടപ്പത്ര വിപണിയില്‍ നിന്നും പിന്‍വലിച്ചത് 42,951 കോടി രൂപയാണ്. 

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ എഫ്പിഐ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 1,44,669 കോടി രൂപയുടെ നിക്ഷേപം ആണ് നടത്തിയത്. ഓഹരികളില്‍ 25,634 രൂപയുടെ നിക്ഷേപവും കടപ്പത്രങ്ങളില്‍ 1,19,035 കോടി രൂപയുടെ നിക്ഷേപവും നടത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com