ADVERTISEMENT

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) പ്രഥമ ഓഹരി വില്‍പന സെപ്റ്റംബര്‍ 30ന് തുടങ്ങും.പ്രതി ഓഹരി 315- 320 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.ഐപിഒ വിതരണം ഒക്ടോബര്‍ 3ന് അവസാനിക്കും.

ഐപിഒ വഴി മൊത്തം രണ്ട് കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം.മൊത്തം പെയ്ഡ്-അപ്  ഓഹരികളുടെ 12.50 ശതമാനത്തോളം വരുമിത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വേണ്ടി 1.6 ലക്ഷം ഓഹരികള്‍ മാറ്റിവെയ്ക്കുന്നുണ്ട്. ഇതു കൂടി ചേരുമ്പോള്‍ 12.6 ശതമാനം ഓഹരികള്‍ ആയിരിക്കും ഐപിഒക്ക് എത്തുന്നത്.

ഐആര്‍സിടിസിയുടെ ഐപിഒ വഴി 635-645 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചില്ലറ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഐപിഒയുടെ അന്തിമ നിരക്കില്‍ പ്രതി ഓഹരി 10 രൂപ ഇളവ് ലഭിക്കും. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്,  യെസ് സെക്യൂരിറ്റീസ് (ഇന്ത്യ ) എന്നിവരാണ് ഇഷ്യുവിന് മേല്‍നോട്ടം വഹിക്കുന്നത്.സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമാണ് ഐആര്‍സിടിസിയുടെ ഐപിഒ.ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്  1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഏപ്രിലില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയിലൂടെ 480 കോടി രൂപ സമാഹരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com