ADVERTISEMENT
ഒടുവില്‍ ആദായനികുതി വകുപ്പ് തിരുത്തി. ഒറ്റവീടിന്റെ കൂട്ടുടമകളായ നികുതി ദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഫോം 1, ഫോം 4 എന്നിവ ഉപയോഗിക്കാം. നേരത്തെ കൂട്ടുടമസ്ഥതയില്‍ വീടുള്ളവര്‍, ഒരു ലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍, വിദേശയാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവ് വരുന്നവര്‍ എന്നീ വിഭാഗക്കാരെ ഈ  ലളിതമായ ഫോമുകള്‍ ഉപയോഗിച്ച്് റിട്ടേണ്‍ നല്‍കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
വിശദമായി ഫോം പൂരിപ്പിച്ച് റിട്ടേണ്‍ നല്‍കുന്നതിന് പകരം താരതമ്യേന എളുപ്പമുള്ള ലളിതമായ ഫോം 1, 4 എന്നിവ ഉപയോഗിക്കാന്‍ അനുവദിച്ചത് ഇടത്തരക്കാരായ  നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം പകരും. രാജ്യത്തെ ഇടത്തരക്കാരായ പല കുടുംബങ്ങളിലും വീട് പലപ്പോഴും ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരിലായിരിക്കും. എന്നാല്‍ ഇത് നിക്ഷേപം എന്ന നിലയില്‍ കണ്ടാണ് ആദായ നികുതി വകുപ്പ് ഫോം പരിഷ്‌കരിച്ചത്. അതേ സമയം ഒന്നിലധികം വീടുകളുള്ള നികുതി ദായകര്‍ കൂടുതല്‍ വിശദമായ ഫോമില്‍ തന്നെ റിട്ടേണ്‍ നല്‍കേണ്ടതുണ്ട്.
ജനുവരി നാലിന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇങ്ങനെ വ്യക്തമാക്കിയിരുന്നത്.സര്‍ക്കുലര്‍ അനുസരിച്ച് ഐ ടി ആര്‍ -1 സഹജ്, ഐ ടി ആര്‍ 4 സുഗം എന്നീ ഫോമുകളാണ് പരിഷ്‌കരിച്ച്  പുറത്തിറക്കിയിരിക്കന്നത്. രണ്ടെണ്ണത്തിലും പുതുതായി ഒരു കാര്യം ചേര്‍ത്തിട്ടുണ്ട്. പാസ്പോര്‍ട്ടിനെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചുമാണത്.
കൂട്ടുടമസ്ഥതയില്‍ വീടുള്ളവര്‍, വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവഴിക്കുന്നവര്‍, ഒരു ലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇനി മുതല്‍ ഐ ടി ആര്‍ 1 ഫോമില്‍ റിട്ടേണ്‍ നല്‍കാനാവില്ല. ഇത്തരക്കാര്‍ ഏത് ഫോം ഉപയോഗിക്കണമെന്ന് പിന്നീട് വ്യക്തമാക്കുമെന്നാണ് പറഞ്ഞിരുന്നത്.  ജൂലായ് 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സാധാരണ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ മാത്രം പരിഷ്‌കരിച്ച് പുറത്തിറക്കാറുള്ള ഫോമുകളാണ് മൂന്ന് മാസം മുമ്പേ ഉപയോക്താക്കള്‍ക്കെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com