ADVERTISEMENT
ലോക്ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍ വായ്പ മോറട്ടോറിയവും മറ്റൊരു മൂന്ന് മാസം കൂടി നീട്ടിയേക്കുമെന്ന് സൂചന. കൊറോണ ബാധയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വായ്പ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം ലഭിക്കാവുന്ന നടപടിയാണിത്. നേരത്തെ മാര്‍ച്ച് മുതല്‍ മേയ് 31 വരെ രാജ്യത്തെ സഹകരണബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളിലെ എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ആനുകൂല്യം വളരെ കുറച്ച് ഇടപാടുകാരെ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് ലോക് ഡൗൺ ഈ മാസം 17 വരെ വീണ്ടും ലോക്ഡൗണ്‍ നീട്ടിയത് വരുമാനമുണ്ടാക്കുന്ന സകല മേഖലകളിലും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

 നിലവിലുള്ള തിരിച്ചടവ് സാവകാശം മേയ് 31 ന് അവസാനിക്കുകയാണ്. ഇതിന് തുടര്‍ച്ചയായിട്ടായിരിക്കും പുതിയ മൊറട്ടോറിയം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആര്‍ ബി ഐ ആണ്. ലോക്ഡൗണ്‍ നീട്ടിയതോടെ ഭവന-വാഹനവായ്പ അടക്കമുള്ളവയിലും സൂക്ഷ്്മ- ചെറുകിട-ഇടത്തരം വ്യവസായ മേഖലയിലും വന്‍തോതില്‍ അടവ് മുടക്കം വരുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. കാരണം ജീവനക്കാര്‍ക്ക് ശമ്പളം കുറയാനോ, കിട്ടാതിരിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. രണ്ട് മാസം അടച്ചിട്ടതോടെ ചെറുതും വലുതുമായ വ്യവസായ ശാലകള്‍ വന്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. രണ്ട് മാസം കൊണ്ട് സ്റ്റോക്കുണ്ടായിരുന്ന 'ലിക്വഡിറ്റി' അത്രയും ഇല്ലാതായതോടെ വരും മാസങ്ങളിലാണ് തിരിച്ചടവ് പ്രതിസന്ധി രൂക്ഷമാവുക എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മറ്റൊരു മൂന്ന് മാസം കൂടി നല്‍കി വായ്പ എടുത്തവരുടെ പണദൗര്‍ലഭ്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com