ADVERTISEMENT
ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളിലെ സ്ത്രീകളുടെ വിഹിതത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധന ഉണ്ടായതായി ഐആര്‍ഡിഐയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോളിസികളുടെ എണ്ണത്തില്‍ സ്ത്രീകളുടെ വിഹിതം 36 ശതമാനമായി.  മുന്‍ സാമ്പത്തിക വര്‍ഷം ഇത് 32 ശതമാനമായിരുന്നു. അതുപോലെ ആദ്യ വര്‍ഷ പ്രീമിയത്തിലും സ്ത്രീകളുടെ പങ്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ വര്‍ഷ പ്രീമിയത്തില്‍ സ്ത്രീകളുടെ വിഹിതം 37 ശതമാനമായി. മുന്‍വര്‍ഷം ഇതേകാലയളവിലിത് 32 ശതമാനമായിരുന്നു.
അതേസമയം ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്‍മാരെ അപേക്ഷച്ച് കുറവാണ്. 2018-19 സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ വിറ്റഴിച്ചത് 28.6 ദശലക്ഷം പോളിസികളാണ്. ഇതില്‍ 10.3 ദശലക്ഷം ആണ് സ്ത്രീകളുടെ സംഭാവന എന്നാണ് ഐആര്‍ഡിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com