ADVERTISEMENT

എല്‍ഐസി ആനുകാലികമായി ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്‌. ഇത്തവണ പുതിയ ജീവന്‍ ശാന്തി പ്ലാനുമായാണ്‌ എല്‍ഐസി എത്തിയിരിക്കുന്നത്‌. ഇതൊരു നോണ്‍-ലിങ്ക്‌ഡ്‌, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്‌ , വ്യക്തിഗത, സിംഗിള്‍ പ്രീമിയം, ഡിഫേര്‍ഡ്‌ ആന്വിറ്റി പ്ലാന്‍ ആണ്‌. ഈ പ്ലാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാം. എല്‍ഐസിയുടെ ഈ പുതിയ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക്‌ വായ്‌പയ്‌ക്കുള്ള സൗകര്യവും ലഭിക്കും. പോളിസിയുടെ തുടക്കത്തില്‍ തന്നെ ആന്വിറ്റി നിരക്കുകള്‍ ഉറപ്പ്‌ നല്‍കുന്നു. ഡിഫര്‍മെന്റ്‌ കാലയളവിന്‌ ശേഷം ഉപഭോക്താവിന്റെ ജീവിതകാലം മുഴുവന്‍ ആന്വിറ്റികള്‍ ലഭ്യമാക്കും.

പുതിയ ജീവന്‍ ശാന്തി സ്‌കീമിന്റെ സവിശേഷതകള്‍

∙ഒറ്റത്തവണ പ്രീമിയം അടയ്‌ക്കേണ്ട പോളിസിയാണിത്‌, നിശ്ചിത കാലാവധിക്ക്‌ ശേഷമായിരിക്കും അന്വിറ്റി ലഭ്യമായി തുടങ്ങുക.

∙ഒറ്റയ്‌ക്കും സംയുക്തമായും പോളിസി എടുക്കാം.

∙സംയുക്ത പോളിസിയില്‍ ഒരു കുടുംബത്തിലെ രണ്ട്‌ പേര്‍ക്ക്‌ പങ്കാളികളാകാം. ഭര്‍ത്താവ്‌ , ഭാര്യ, മക്കള്‍, കൊച്ചു മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കളില്‍ ആരുമാകാം പങ്കാളി.

∙ഡിഫര്‍മെന്റ്‌ കാലയളവിന്‌ ശേഷം ജീവിതകാലം മുഴുവന്‍ അന്വിറ്റി ലഭ്യമാക്കും. അന്വിറ്റി ലഭിക്കുന്നയാള്‍ മരിച്ചാല്‍ മരണാനുകൂല്യം നോമിനിക്ക്‌ നല്‍കും.

∙ഈ പ്ലാന്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ നിക്ഷേപം ഒന്നര ലക്ഷം രൂപ ആണ്‌.

∙ഉയര്‍ന്ന നിക്ഷേപ പരിധി ഇല്ല.

∙പ്രതിമാസം, 3 മാസത്തില്‍ ഒരിക്കല്‍, ആറ്‌ മാസത്തില്‍ ഒരിക്കല്‍, വര്‍ഷത്തില്‍ ഒരിക്കല്‍ എന്നിങ്ങനെ ആന്വിറ്റി സ്വീകരിക്കാം.

∙ഈ പ്ലാനിലെ കുറഞ്ഞ മാസ വരുമാനം 12,000 രൂപയാണ്‌.

∙30 വയസ്സു മുതല്‍ 79 വയസ്സ്‌ വരെയുള്ളവര്‍ക്ക്‌ ഈ പദ്ധതിയില്‍ ചേരാം.

∙പോളിസിയുടെ കുറഞ്ഞ ഡിഫര്‍മെന്റ്‌ കാലാവധി ഒരു വര്‍ഷവും പരമാവധി ഡിഫര്‍മെന്റ്‌ കാലാവധി 12 വര്‍ഷവുമാണ്‌.

∙അഞ്ച്‌ ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണ്‌ പര്‍ച്ചേഴ്‌സ്‌ നിരക്ക്‌ എങ്കില്‍ ഇന്‍സെന്റീവ്‌ ലഭ്യമാകും.

∙അംഗവൈകല്യം ഉള്ളവര്‍ക്ക്‌ 50,000 രൂപയ്‌ക്ക്‌ പ്ലാന്‍ വാങ്ങാന്‍ കഴിയും.

English Summary : Details of LIC's New Jeevan Shanti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com