ADVERTISEMENT

സംസ്ഥാന പെൻഷൻകാർക്ക് ആശ്വസിക്കാം. മെഡിസെപിന്റെ പരിധിയിൽ പെൻഷൻകാരുടെ ആശ്രിതരേയും ഉൾപ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

∙ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി വഴി  2022 ജനുവരി മുതൽ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെഡിക്കൽ ഇൻഷൂറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് (മെഡിസെപ് ) പദ്ധതിയിൽ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു പുറമെ പെൻഷൻകാരും ആശ്രിതരും പദ്ധതിക്കു കീഴിൽ വരും. അംഗത്തിന്റെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവരാണ് ആശ്രിതരിൽ ഉൾപ്പെടുന്നത്.

∙കുടുംബ പെൻഷൻകാർ, പാർടൈം ജീവനക്കാർ, എയ്ഡഡ് മേഖലയിലെ അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർ, നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ / പെൻഷൻകാർഎന്നിവരും പദ്ധതിയുടെ ഭാഗമാകും.

∙ഇൻഷൂറൻസ് പരിരക്ഷയ്ക്ക് ആറായിരം രൂപ വാർഷിക പ്രീമിയം നൽകണം. അംഗത്തിനും ആശ്രിതർക്കും മൂന്നുവർഷത്തേക്ക് പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിൽ പരിരക്ഷ ലഭിക്കും. ഓരോ വർഷത്തേക്കുമുള്ള 3 ലക്ഷം രൂപ ചെലവായിട്ടില്ലെങ്കിൽ ഒന്നര ലക്ഷം രൂപ അടുത്ത വർഷത്തെ പ്രതിവർഷ തുകയ്ക്കൊപ്പം ഉപയോഗിക്കാം. ഒന്നര ലക്ഷം രൂപ നഷ്ടപ്പെടമാകും.

∙എംപാനൽ ചെയ്ത ആശുപത്രികളിൽ പട്ടികപ്പെടുത്തിയ രോഗങ്ങളുടെ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനും ചെലവായ തുകയ്ക്ക് പരിരക്ഷയുണ്ട്. ഇതിനു പുറമെ മുറി വാടക, ഡോക്ടർ / അറ്റന്റൻഡ് ഫീസ്, പരിശോധനാ ചെലവുകൾ, മരുന്ന്, ഭക്ഷണച്ചെലവ് എന്നിവയ്ക്കും കവറേജ് ലഭിക്കും.

English Summary : Medisep more Clarity will come Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com