കുതിപ്പിനു മുമ്പുള്ള തളർച്ചയിൽ ഓഹരി വിപണി
Mail This Article
വിപണിക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടായെങ്കിലും ബജറ്റിനു ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ ഓഹരി വിപണികുത്തനെ ഇടിഞ്ഞത് നിക്ഷേപകരെ അമ്പരപ്പിച്ചു. സെൻസെക്സ് 792 പോയിന്റിടിഞ്ഞ് 38720ലും നിഫ്റ്റി 252 പോയിന്റിടിഞ്ഞ് 11558ലുമാണ് അവസാനിച്ചത്.
അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക നികുതി ഭാരം ട്രസ്റ്റുകളായി രൂപീകരിച്ച് വിപണിയിൽ നിക്ഷേപിച്ചിട്ടുള്ള വിദേശ നിക്ഷേപകർക്കും ബാധകമാകുമെന്ന ആശങ്കയാണ് തിങ്കളാഴ്ച വിപണിയ്ൽ പ്രതിഫലിച്ചത്.ഒപ്പം തന്നെ വിപണിയിലെ ഹ്രസ്വകാല നിക്ഷേപകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ല എന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നു വേണം മനസിലാക്കാൻ.
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനതത്ിൽ വിപണിയുടെ സന്തോഷത്തിനു വകയുള്ള കാര്യങ്ങൾ പ്രതീക്ഷ പകരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ നൽകിയ ഊന്നൽ നടപ്പാക്കുന്നതിന് 20 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് ധനമന്ത്രിയുടെ കണക്ക് കൂട്ടല്‍. ഇതില്‍ വലിയ പങ്കും വിദേശ നിക്ഷേപം വഴിസമാഹരിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. വ്യോമഗതാഗതം, ഇന്‍ഷുറന്‍സ്, മീഡിയ രംഗങ്ങളില്‍ വിദേശ നിക്ഷേപം പ്രാേല്‍സഹിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. മേക്ക് ഇൻ ഇന്‍ഡ്യയുടെ ഭാഗമായി വിദേശ കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന കമ്പനികളുടെ ഓഹരികളില്‍ കയറ്റം പ്രതീക്ഷിക്കാം. നോട്ടുനിരോധനത്തെ തുടര്‍ന്നും, സർക്കാരിന്റെ അവസാന നാളുകളിലും മോശം പ്രകടനം കാഴ്ചവെച്ചിരുന്ന കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് വരാനുള്ള സാധ്യതയുമുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമായി തുടരുമെന്നും പ്രഖ്യാപിച്ചകഴിഞ്ഞു. നല്ല കമ്പനികളുടെ ഓഹരികള്‍ ആദായ വിലയ്ക്ക് നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ ഇത് വഴിതുറക്കും. മാത്രമല്ല റീട്ടയ്ല്‍ നിക്ഷേപകര്‍ ഈ അവസരത്തില്‍ വലിയ തോതില്‍ ഓഹരി വിപണയിലേക്ക് എത്താനും ഇത് അവസരമുണ്ടാക്കും. ഐ.പി.ഒ വിപണിയേയും ഇത് സജീവമാക്കും.
പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്ന പ്രഖ്യാപനം കിട്ടാകടത്തിൽ പെട്ടിരുന്ന ബാങ്കിങ് മേഖലയുടെ ഉണര്‍വിനും കാരണമാകും. ഓഹരി നിക്ഷേപകര്‍ക്ക് ബാങ്കിങ് ഓഹരികളില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ നേട്ടമുണ്ടായേക്കാം. എന്‍.ആര്‍.ഐ കളില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തടസമില്ലാതെ നിക്ഷേപം എത്തിക്കാനുള്ള ശ്രമവും വിപണിക്ക് കൂടുതല്‍ കരുത്തുപകരും. എന്‍.ആര്‍.ഐ പോര്‍ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം റൂട്ട് ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് റൂട്ടിലൂടെയാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ ലക്ഷ്യമിട്ടാണ്.