ADVERTISEMENT
കൊച്ചി: പ്രാരംഭ ഓഹരി വില്‍പനയില്‍ (ഐ.പി.ഒ.) അപേക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്ക് യു.പി.ഐ. അധിഷ്ഠിത അസ്ബ നിര്‍ബന്ധിതമാക്കിയത് നിലവില്‍ വന്നു. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചതാണ്ഇക്കാര്യം. രണ്ടു ബാങ്കുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണിലൂടെ തല്‍സമയം പണം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യു.പി.ഐ. ബ്രോക്കര്‍മാര്‍, ഡി.പി., ആര്‍.ടി.എ. തുടങ്ങിയവ വഴി അസ്ബയിലൂടെ അപേക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്കാണ് ഇപ്പോള്‍ യു.പി.ഐ. നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതിന്റെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കല്‍ ഈ വര്‍ഷം ജനുവരി ഒന്നിനാണു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ യു.പി.ഐ. സംവിധാനം എല്ലാ ചെറുകിട നിക്ഷേപകര്‍ക്കും ലഭ്യമാക്കിയെങ്കിലും ബാങ്കുകളിലൂടെ കടലാസ് രീതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന നിലവിലെ രീതി തുടര്‍ന്നിരുന്നു. അടുത്ത ഘട്ടമായാണ്  ഐ.പി.ഒ. അപേക്ഷകള്‍ക്ക് യു.പി.ഐ. രീതിയിലെ പണമടക്കല്‍ നിര്‍ബന്ധമാക്കിയത്. പുതിയ സംവിധാനത്തിലുടെ  കൂടുതല്‍ കാര്യക്ഷമത കൊണ്ടു വരാനും തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ തന്നെ ബ്ലോക്കു ചെയ്യപ്പെടുന്നു  എന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com