ആഗസ്റ്റില്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ഇറക്കുമതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. ആഗസ്റ്റില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് 73 ശതമാനം കുറവാണ് . ആഭ്യന്തര സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തില്‍ എത്തിയതും ഇറക്കുമതി നികുതി ഉയര്‍ന്നതുമാണ് പ്രധാന കാരണം. സ്വര്‍ണ്ണവില ഉയരുന്നത് ആഭ്യന്തര വിപണിയിലെ ചില്ലറെ വില്‍പ്പനയെ ബാധിക്കുന്നതായാണ് സൂചന.
ആഗോള വിപണിയിലും സ്വര്‍ണ്ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇക്കുമതി കുറയുന്നത് വ്യാപാര കമ്മി കുറയ്ക്കാനും രൂപക്ക് ശക്തി പകരാനും സഹായിക്കും.
ആഗസ്റ്റില്‍ 30 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 111.47 ടണ്‍ ആയിരുന്നു ഇറക്കുമതി ചെയ്തത്. മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 62 ശതമാനം കുറവുണ്ടായി.
സ്വര്‍ണ്ണ ഇറക്കുമതി കുറയുന്നു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.