ഐആർസിടിസി ഐപിഓയ്ക്ക് മികച്ച പ്രതികരണം
Mail This Article
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) പ്രഥമ ഓഹരി വില്‍പനയുടെ ആദ്യ ദിനമായ തിങ്കളാഴ്ച മികച്ച പ്രതികരണം. ഉച്ച തിരിഞ്ഞ് മൂന്നരയോടെ 71 ശതമാനം ഓഹരികൾ സബസ്ക്രൈബ് ചെയ്തതായാണ് വിപണിയിൽ നിന്നു ലഭിക്കുന്ന വിവരം. 645കോടി രൂപ ഐപിഓയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട നിക്ഷേപകർക്കായി നീക്കി വെച്ചിരുന്ന വിഹിതം ഏതാണ്ട് പൂർണമായതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡാറ്റ സൂചിപ്പിക്കുന്നു.സ്ഥാപന നിക്ഷേപകർക്കുള്ള വിഹിതത്തിന്റെ 13 ശതമാനവും ജീവനക്കാരുടെ വിഹിതത്തിന്റെ 97 ശതമാനവും സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. പ്രതി ഓഹരി 315- 320 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.ഐപിഒ വിതരണം ഒക്ടോബര്‍ 3ന് അവസാനിക്കും.
ഐപിഒ വഴി മൊത്തം രണ്ട് കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം.മൊത്തം പെയ്ഡ്-അപ് ഓഹരികളുടെ 12.50 ശതമാനത്തോളം വരുമിത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വേണ്ടി 1.6 ലക്ഷം ഓഹരികളാണ് മാറ്റിവെച്ചത്. ഇതോടെ സർക്കാരിന്റെ വിഹിതം 87.40ശതമാനമായി കുറയും.ഇന്ത്യന്‍ റെയില്‍വെയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന, ട്രയിനിലും സ്റ്റേഷനിലും ഭക്ഷണ വിതരണം, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ വില്‍പ്പന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ.ആര്‍സിറ്റിസി ന്യായമായ വിലയാണെന്നതും പ്രവർത്തന മേഖല മറ്റാരും ഇതു വരെ കൈവെച്ചിട്ടില്ലാത്തതാണെന്നതും സാധാരണക്കാർക്കു വരെ ഈ സ്ഥാപനം സുപരിചിതമാണെന്നതും ഐപിഒയുടെ ആവശ്യം വർധിപ്പിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസിന്റെ റിസർച്ച് വിഭാഗം സീനിയർ വൈസ്പ്രസിഡന്റ് കെ കൃഷ്ണൻതമ്പി പറഞ്ഞു.
കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഐ.ആര്‍.സി.റ്റി.സിയുടെഅടച്ചുതീര്‍ത്ത മൂലധനത്തിന്റെ 12.6 ശതമാനമാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്.ചില്ലറ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഐപിഒയുടെ അന്തിമ നിരക്കില്‍ പ്രതി ഓഹരി 10 രൂപ ഇളവ് ലഭിക്കും. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ ) എന്നിവരാണ് ഇഷ്യുവിന് മേല്‍നോട്ടം വഹിക്കുന്നത്.സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമാണ് ഐആര്‍സിടിസിയുടെ ഐപിഒ. ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഏപ്രിലില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയിലൂടെ 480 കോടി രൂപ സമാഹരിച്ചിരുന്നു.