ADVERTISEMENT
എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളോടുള്ള (ഇടിഎഫ്‌) നിക്ഷേപകരുടെ താൽപ്പര്യം വീണ്ടും താല്‍പര്യം കൂടി വരുന്നു.
കഴിഞ്ഞ ആറ്‌ മാസത്തിനിടെ നാഷണല്‍ സ്റ്റോക്‌ എക്‌സിചേഞ്ചിലെ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 9 ശതമാനം ഉയര്‍ന്ന്‌ 1.5 ലക്ഷം കോടി രൂപയായി. 
സെപ്‌റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ വിവിധ ഇക്വിറ്റി , ഡെറ്റ്‌ സൂചികകളിലായി ബെഞ്ച്‌ മാര്‍ക്‌ ചെയ്യപ്പെട്ടിട്ടുള്ള മൊത്തം ഇടിഎഫുകളുടെ എണ്ണം 71 ആണ്‌. ഈ വര്‍ഷം മാര്‍ച്ച്‌ വരെയുള്ള ഇടിഎഫുകളുടെ എണ്ണം 66 ആയിരുന്നു.

ഇടിഎഫുകളെ കുറിച്ചുള്ള അവബോധം ഉയര്‍ന്നതാണ്‌ നിക്ഷേപകരുടെ താല്‍പര്യം ഉയരാനുള്ള പ്രധാന കാരണം. മാത്രമല്ല താഴ്‌ന്ന ഫണ്ട്‌ മാനേജ്‌മെന്റ്‌ ഫീസ്‌ പോലുള്ള വിവിധ ഘടകങ്ങളും ഇടിഫിന്റെ വളര്‍ച്ചയ്‌ക്ക്‌ പിന്തുണ നല്‍കിയതായി എന്‍എസ്‌ഇ അറിയിച്ചു.
വ്യക്തിഗത ഓഹരികളെ പോലെ എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ്‌ ചെയ്യുന്ന ഒരു കൂട്ടം സെക്യൂരിറ്റികളാണ്‌ ഇടിഎഫുകള്‍.
ആഗോള വിപണിയിലും ഇടിഎഫ്‌ കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ അടുത്തിടെ വളര്‍ച്ച പ്രകടമാണ്‌.
ഇന്ത്യയില്‍ ആദ്യ ഇടിഎഫ്‌ അവതരിപ്പിക്കുന്നത്‌ 2001ല്‍ ആണ്‌. നിഫ്‌റ്റി 50 അടിസ്ഥാനമാക്കിയായിരുന്നു അത്‌. എന്നാല്‍ ഇപ്പോള്‍ ഇടഡിഎഫുകളുടെ എണ്ണം 71 ആയി ഉയര്‍ന്നു. 2014 ല്‍ സിപിഎസ്‌ഇ ഇടിഎഫ്‌ വഴി ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ഇടിഎഫ്‌ മേഖലയില്‍ വളര്‍ച്ച പ്രകടമായി തുടങ്ങിയത്‌.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com