ADVERTISEMENT

സെപ്‌റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി ( എയുഎം) 12 ശതമാനം ഉയര്‍ന്ന്‌ 27.6 ലക്ഷം കോടിയായി. ഓഹരി അധിഷ്‌ഠിത ഫണ്ടുകളില്‍ നിലവിലുള്ള നിക്ഷേപങ്ങളുടെ മൂല്യം ഉയര്‍ന്നതാണ്‌ പ്രധാന കാരണം. ജൂണ്‍ പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്‌തി 24.63 ലക്ഷം കോടി ആയിരുന്നു.

കഴിഞ്ഞ മൂന്ന്‌ മാസക്കാലയളവില്‍ ഡെറ്റ്‌ ഫണ്ടുകളിലേക്ക്‌ ഒരു ലക്ഷം കോടിയിലേറെ നിക്ഷേപമാണ്‌ എത്തിയത്‌. ഇതില്‍ ഏറെയും ജൂലൈയിലാണ്‌‌. സെപ്‌റ്റംബര്‍ പാദത്തില്‍ എസ്‌ബിഐ മ്യൂച്വല്‍ ഫണ്ട്‌, എച്ച്‌ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്‌, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌, ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌്‌, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌ എന്നീ മുന്‍നിര ഫണ്ട്‌ ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ വര്‍ധന ഉണ്ടായി. എസ്‌ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ശരാശരി എയുഎം മുന്‍പാദത്തെ അപേക്ഷിച്ച്‌ 15.6 ശതമാനം ഉയര്‍ന്നു. രണ്ടാം സ്ഥാനത്ത്‌ എച്ച്‌ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടാണ്‌. സെപ്‌റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ശരാശരി എയുഎമ്മില്‍ 5.4 ശതമാനം വളര്‍ച്ചയാണ്‌ ഉണ്ടായി.

ഓഹരികളില്‍ നിന്നും കടപത്രങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായതിനെ തുടര്‍ന്ന്‌ ജൂണ്‍ പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ 8 ശതമാനം ഇടിവായിരുന്നു രേഖപെടുത്തിയത്.

English Summary : Mutual Fund Investments are Increasing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com