ADVERTISEMENT

്തുടർച്ചയായ മൂന്നാം ദിവസവും കാളകൾ പിടിമുറുക്കിയ ഇന്ത്യൻ വിപണി ഇന്നലെ മികച്ച മുന്നേറ്റം സ്വന്തമാക്കി. രാജ്യാന്തര പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച് ക്രമാനുഗതമായ മുന്നേറ്റം നേടിയ ഇന്ത്യൻ സൂചികകൾ ഇന്നലെ രണ്ട് ശതമാനത്തിന് മേൽ മുന്നേറ്റം സ്വന്തമാക്കി.

സെൻസെക്സ് ഇന്നലെ ആയിരം പോയിൻ്റുകൾക്ക് മേൽ നേട്ടം സ്വന്തമാക്കിയപ്പോൾ , നിഫ്റ്റി 15100 പോയിൻ്റിലെ ശക്തമായ കടമ്പ സുഗമമായി മറികടന്നത് വിപണിക്കനുകൂലമാണ്. ഇന്നലെ15245 പോയിൻ്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ് 15400 പോയിൻറിലും , 15500 പോയിൻ്റുകളിലുമാണ്. 15000 പേയിൻറിലാണ് നിഫ്റ്റിയുടെ പിന്തുണ.

വിപണി ഇന്ന്

റിലയൻസിനൊപ്പം ബാങ്കിങ്ങ്, ബാങ്കിതര, ഐടി ഓഹരികളിലെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഇന്നലെ മുന്നേറിയ ഇന്ത്യൻ സൂചികകൾ ഇന്ന് രാജ്യാന്തര വിപണി തിരുത്തലുകളുടെ സ്വാധീനത്തിൽ ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്നും മുന്നേറ്റം തുടർന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നു. തിരുത്തലുകൾ വിപണിയിലെ അവസരങ്ങളാണ്. ബാങ്കിങ്, മെറ്റൽ, ഇൻഫ്രാ, സിമൻറ്, ടെലകോം മേഖലകൾ ശ്രദ്ധിക്കുക. 

രാജ്യാന്തര വിപണി

വീണ്ടും ശക്തിയാർജിക്കുന്ന ബോണ്ട് വരുമാനത്തിൻ്റെയും , ഇന്ന് പുറത്തു വരാനിരിക്കുന്ന ജോബ് ഡേറ്റയുടെയും സ്വാധീനത്തിനുമപ്പുറം മേഖലകളിൽ നിന്നും മേഖലകളിലേക്കുള്ള മൂലധനമാറ്റം ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകിയത് ലോക വിപണിക്ക് ക്ഷീണമാണ്. നാസ്സാക് ഇന്നലെ 2.70% വീണു.

ഇന്ന് പ്രഖാപിക്കുന്ന ജോബ് ഡേറ്റ അമേരിക്കൻ വിപണി ചലനങ്ങളെ നിർണയിക്കുന്നത് ഇന്ത്യൻ വിപണിക്കും നിർണായകമാണ്.

സ്വർണം. എണ്ണ

ഒപെക് ഏപ്രിലിലും എണ്ണ ഉത്പാദന നിയന്ത്രണം തുടരുന്നത് ക്രൂഡ് വിലയിൽ തിരുത്തലിനുള്ള സാധ്യത കുറക്കുന്നു.

സ്റ്റിമുലസ് പ്രഖ്യാപന പ്രതീക്ഷയിൽ സ്വർണത്തിൽ നിന്നും വൻതോതിൽ പണം പിൻവലിക്കപ്പെടുന്നത് സ്വർണത്തിന് വീണ്ടും തിരുത്തൽ നല്കി. ഔൺസിന് 1700 ഡോളറിൻ്റെ പിന്തുണ നഷ്ടമാകുന്നത് സ്വർണത്തിലെ വീഴ്ച ഇനിയും വലുതാക്കിയേക്കാമെന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com