ADVERTISEMENT

അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ മുന്നേറ്റം ഇന്ന് ഏഷ്യൻ വിപണികൾക്കും ഒരു പോസിറ്റീവ് തുടക്കം നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും യൂറോപ്യൻ ഫ്യൂച്ചറുകൾ നെഗറ്റീവ് സോണിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 15900 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. 

അമേരിക്കൻ ടെക് മുന്നേറ്റം തുടർന്നേക്കാം

ട്വിറ്റർ ഏറ്റെടുക്കലിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ടെസ്‌ല മുന്നേറ്റം കുറിച്ചത് അമേരിക്കൻ വിപണിക്ക് വാരാന്ത്യത്തിൽ നൽകിയ ആവേശം ഇന്നും തുടർന്നേക്കാം. നാളത്തെ അമേരിക്കൻ റീറ്റെയ്ൽ വില്പനകണക്കുകളും, ഫെഡ് ചെയർമാന്റെ നാളത്തെ പൊതു പരിപാടിയും വാൾമാർട്ടിന്റെയും ഹോം ഡിപ്പോയുടെയും അടക്കമുള്ള റീറ്റെയ്ൽ കമ്പനികളുടെ റിസൾട്ടുകളും ഈ ആഴ്ച അമേരിക്കൻ വിപണിക്ക് അതി പ്രധാനമാണ്. നാളെയും ഫെഡിന്റെ അര ശതമാനം പലിശ വർധനവിൽ വീണ്ടും ഉറച്ചു നിന്നേക്കാവുന്ന ജെറോം പവൽ വിപണി അനുകൂല പ്രസ്താവനകൾ നടത്തിയേക്കാം. 

ചൈനയുടെ റീ ഓപ്പണിങ് വാർത്തകളും, ചൈനീസ് വ്യവസായികോല്പാദന-റീറ്റെയ്ൽ വില്പന കണക്കുകളും ഇന്ന് ഏഷ്യൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

വെള്ളിയാഴ്ച രാജ്യാന്തര വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച ശേഷം മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി അവസാന മണിക്കൂറുകളിലെ  ലാഭമെടുക്കലിൽ നേട്ടം കൈവിട്ടു. ബാങ്കിങ്, എനർജി, മെറ്റൽ സെക്ടറുകൾ വീഴ്ചക്ക് ആക്കം കൂട്ടി. ഇന്ത്യയുടെ പണപ്പെരുപ്പം ഉയരുന്നതും, എസ്ബിഐയുടെ ലാഭം 10000 കോടിയിലേക്ക് ഉയരാതെ പോയതും ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് ക്ഷീണമായി. ഇന്ന് 15700 പോയിന്റിന് താഴെ പോകാതെ നിൽക്കുകയും 16000 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിക്കുകയും ചെയ്താൽ ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയുണ്ട്. 15650 പോയിന്റിലും 15500 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ടുകൾ. 16000 പോയിന്റും 16200 പോയിന്റും തന്നെയാണ് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

നാസ്ഡാക്കിന്റെ വെള്ളിയാഴ്ചത്തെ മുന്നേറ്റം ഇന്ത്യൻ ഐടി ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കും. സിമന്റ്, ഇൻഫ്രാ, റിയൽറ്റി, എഫ്എംസിജി സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇൻഫോസിസ്, റിലയൻസ്, ടെക് മഹിന്ദ്ര, പെട്രോനെറ്റ്, മഹിന്ദ്ര, അംബുജ സിമന്റ്, എസിസി, അദാനി എന്റർപ്രൈസസ്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി, ക്രോമ്പ്ടൺ ഗ്രീവ്സ്, എബിഎഫ്ആർഎൽ, ബോഷ്, ജിഎൻഎഫ്സി, എസ്ആർഎഫ്, ടാറ്റ കൺസ്യൂമർ, ഓഎൻജിസി മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 410 പോയിന്റ് നഷ്ടത്തിൽ 33121 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഡിറ്റി ഇന്ന് 32730 പോയിന്റിലും 32400 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 33800 പോയിന്റിലും 34400 പോയിന്റിലുമാണ് ഇന്ന് ബാങ്ക് നിഫ്റ്റിയുടെ കടമ്പകൾ. 

അദാനി സിമന്റ്സ് 

സ്വിസ് സിമന്റ് ഭീമന്മാരായ ഹോൾസിം ഗ്രൂപ്പിന്റെ ഇന്ത്യൻ ആസ്തികളായ അംബുജ സിമെന്റിനെയും എസിസിയെയും കടുത്ത മത്സരത്തിനൊടുവിൽ 10.5 ബില്ല്യൻ ഡോളറിന് അദാനി സ്വന്തമാക്കി.  അദാനിയുടെയും ഇൻഫ്രാ സ്ട്രക്ച്ചർ മേഖലയിലെ തന്നെയും,ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ അദാനി ഇന്ത്യയിലെ രണ്ടാമത്തെ സിമന്റ് ഉത്പാദകരായി  മാറും. അംബുജ സിമെന്റും എസിസിയും വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.  

റിസൾട്ടുകൾ 

റെയ്മണ്ട്, ഭാരത് ഫോർജ്, എംസിഎക്സ്, ഗ്ലാക്സോ, വിഐപി ഇൻഡസ്ട്രീസ് സെഞ്ച്വറി പ്ലൈ, ഗ്രീൻ പ്ലൈ, റേറ്റ് ഗെയിൻ, ഉത്തം ഷുഗർ, ശങ്കര ബിൽഡിങ് മെറ്റീരിയൽസ് മുതലായ ഓഹരികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഓ 

വളം ഉത്പാദക കമ്പനിയായ പാരദീപ് ഫോസ്‌ഫേറ്റിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം. മെയ് 18ന് വാച്ച് റീടെയ്‌ലർ ഇതൊസിന്റെയും, മെയ് 20ന് ഇന്ത്യയിലെ ഏറ്റവും വലിയ സെർട്ടിഫയിങ് കമ്പനിയായ ഇമുദ്രയുടെയും  ഐപിഓകൾ ആരംഭിക്കുന്നു. 

സ്വർണം 

രാജ്യാന്തര പ്രതിസന്ധികളിൽ പ്രതീക്ഷയർപ്പിച്ച് തിരിച്ചുവരവ് പ്രതീക്ഷിച്ച സ്വർണം ഉയരുന്ന ഡോളർ വിലയിൽ തട്ടി വീണു.  ഫെഡ് നിരക്കുയർത്തുന്നത് അമേരിക്കൻ ബോണ്ടിന് അനുകൂലമാകുമെന്നതും സ്വർണത്തിന് തിരിച്ചടിയാണ്. 1800 ഡോളറിൽ സ്വർണം ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

റഷ്യൻ എണ്ണക്ക് മേൽ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലെ എണ്ണക്കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റഷ്യൻ നടപടി ക്രൂഡ് ഓയിലിന് മുന്നേറ്റകാരണമായി. 110 ഡോളർ കടന്ന ക്രൂഡ് ഓയിൽ ചൈനയുടെ റീ ഓപ്പണിങ് വാർത്തയുടെ പിൻബലത്തിൽ ഇന്നും മുന്നേറ്റം തുടർന്നേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com