ADVERTISEMENT

അമേരിക്കൻ വിപണിയുടെ വീഴ്ചക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് സമ്മർദ്ദം പ്രതീക്ഷിക്കുന്നു. അമേരിക്കൻ -യൂറോപ്യൻ ഫ്യൂച്ചറുകളും പോസിറ്റീവ് തുടക്കം നേടി. എസ്ജിഎക്സ് നിഫ്റ്റി 17550 പോയിന്റിന് സമീപം വ്യാപാരം തുടരുന്നു.

ബോണ്ട് യീൽഡ് റാലിയും ടെക്ക് വീഴ്ചയും

നിരക്കുയർത്തലിലൂടെ ഫെഡ് വിഭാവനം ചെയ്തത് പോലെ ഡോളറും, ഒപ്പം ബോണ്ട് യീൽഡും മുന്നേറിയപ്പോൾ ടെക്ക്, കൺസ്യൂമർ സെക്ടറുകളുടെ നേതൃത്വത്തിൽ ഇന്നലെയും അമേരിക്കൻ വിപണി വീണു. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ്3.71%ലേക്ക് കയറിയത് നാസ്ഡാകിന്  1.37% വീഴ്ച നൽകി. ടെസ്‌ലയുടെയും, ചിപ്പ് ഓഹരികളുടെ വീഴ്ചയും നാസ്ഡാക്കിന് നിർണായകമായി. ഫെഡ് റിസേർവിന്റെ 75 ബേസിസ് പോയിന്റ് നിരക്കുയർത്തൽ വിപണി ഉൾക്കൊണ്ട് കഴിഞ്ഞിരുന്നെങ്കിലും, ഫെഡ് നിരക്കുയർത്തൽ ‘’അനിശ്ചിതമായി’’ തുടരുമെന്നുംപണപ്പെരുപ്പം എപ്പോൾ നിയന്ത്രിതമാകുമെന്ന് അറിയില്ല എന്ന ഫെഡിന്റെനിലപാട് ‘’മാന്ദ്യത്തിലേക്ക്’’ നയിച്ചേക്കുമെന്ന ഭയമാണ് ബോണ്ട് യീൽഡ് റാലിക്കും, വിപണി വീഴ്ചക്കും ആധാരമായത്. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് തൊടാതെ വിട്ടപ്പോൾ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അര ശതമാനം ഉയർത്തി 2.25%ൽ എത്തിച്ചതും ഇന്നലെ വിപണിക്ക് നിർണായകമായി. ജർമനി, ഇംഗ്ലണ്ട്, യൂറോ സോൺ, അമേരിക്കൻ പിഎംഐ ഡേറ്റകളും, ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗവും ഇന്ന് വിപണിക്ക് നിർണായകമാണ്.

നിഫ്റ്റി

അമേരിക്കൻ ഫെഡ് തീരുമാനങ്ങൾക്കൊപ്പം  ഇന്ത്യൻ വിപണിയും ഇന്നലെ നഷ്ടത്തുടക്കത്തിന് ശേഷം തിരികെ കയറിയെങ്കിലും വിദേശ ഫണ്ടുകളുടെ 2600 കോടി രൂപയുടെ വില്പനയിൽ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്,ഇൻഫ്രാ, സിമന്റ് സെക്ടറുകളുടെയും, റിലയൻസിന്റെയും വീഴ്ചയാണ് ഇന്നലെ ഇന്ത്യൻ വിപണിയുടെ  തിരുത്തലിന് നിർണായകമായത്. ഫാർമ, ഓട്ടോ, എഫ്എംസിജി,മെറ്റൽ സെക്ടറുകൾ ഇന്നലെയും മുന്നേറ്റം കുറിച്ചു. ഇന്നലെ 88 പോയിന്റുകൾ നഷ്ടമായി 17629 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചനിഫ്റ്റി 17530 പോയിന്റിലെയും, 17480 പോയിന്റിലെയും പിന്തുണകൾ നഷ്ടമായാൽ 17400 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 17722 പോയിന്റിലും 17818 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.

ബാങ്ക് നിഫ്റ്റി

അടുത്ത ആഴ്ചയിൽ ആർബിഐയുടെ നയാവലോകന യോഗവും, റിപ്പോ നിരക്കുയർത്തലും നടക്കാനിരിക്കെ ബാങ്കിങ് സെക്ടർ വലിയ വില്പന സമ്മർദ്ദം നേരിട്ടു. 573 പോയിന്റ് നഷ്ടത്തിൽ 40631 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക്നിഫ്റ്റി 40250 പോയിന്റിലും 39900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 41100 പോയിന്റിലും 41550 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു.

ആക്സ്സഞ്ചർ റിസൾട്ട് & ഐടി

നാസ്ഡാക് ലിസ്റ്റഡ് ഐടി കമ്പനിയായ ആക്സ്സഞ്ചറിന്റെ വിപണി പ്രതീക്ഷക്കൊപ്പമെത്തിയ പാദ ഫലപ്രഖ്യാപനം ഇന്ത്യൻ ഐടി മേഖലക്ക് അനുകൂലമായേക്കാം. എന്നാൽ ആക്സ്സഞ്ചർ വരും പാദങ്ങളിൽ വരുമാന ശോഷണംപ്രതീക്ഷിക്കുന്നത് ഇന്ത്യൻ ഐടി സെക്ടറിനും ഭീഷണിയാണ്.

രൂപ വീണ്ടും വീഴുന്നു

അമേരിക്കൻ ഫെഡിന്റെ പലിശ നിരക്കുത്തൽ ഡോളറിന് നൽകിയ മുന്നേറ്റം മറ്റ് രാജ്യാന്തര നയങ്ങൾക്കൊപ്പം ഇന്ത്യൻ രൂപക്കും ഇന്നലെ തകർച്ച നൽകി. ഡോളറിന് 81 രൂപയിൽ കൂടുതലാണ് വില. അടുത്ത ആഴ്‌ചയിൽ ആർബിഐയും റിപ്പോ നിരക്കുകൾ ഉയർത്തുന്നത് രൂപക്ക് അനുകൂലമായേക്കാം.

ക്രൂഡ് ഓയിൽ

തുടർച്ചയായ നാലാമത്തെ ആഴ്ചയും വീണ ക്രൂഡ് ഓയിൽ ഫെഡ് നിർക്കുയർത്തലിന് പിന്നാലെ 90 ഡോളറിൽ ക്രമപ്പെടുന്നത് ഓയിൽബുള്ളുകൾക്ക് പ്രതീക്ഷയാണ്. വിതരണ ശൃംഖലയിലെ താളപ്പിഴകളും, റഷ്യൻ യുദ്ധം പുതിയ വഴിത്തിരിവിലെത്തിയതും ക്രൂഡ് ഓയിലിന് പ്രതീക്ഷ നൽകുന്നു.

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡിന്റെ അതി മുന്നേറ്റം സ്വർണത്തെ വീണ്ടും സമ്മർദ്ദത്തിലാക്കിയേക്കാം. ബോണ്ട് യീൽഡ് 3.6%ൽ ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു വരവ് നടത്തിയേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com