ADVERTISEMENT

അമേരിക്കൻ വിപണി ഇന്നലെയും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ചത് ഏഷ്യൻ വിപണികൾക്കും പോസിറ്റീവ് തുടക്കം നൽകി. എസ്ജിഎക്സ് നിഫ്റ്റി 17100 പോയിന്റിനടുത്താണ് വ്യാപാരം തുടരുന്നത്. 

ഡോളർ 20 വർഷത്തെ ഉയർന്ന നിരക്കിൽ. 

അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിക്കാൻ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കണമെന്ന് ബോസ്റ്റൺ ഫെഡ് പ്രസിഡന്റ് സൂസൻ കോളിൻസും, ഫെഡിന്  ഇനിയും ‘’ദീർഘദൂരം പോകാ’’നുണ്ടെന്ന അറ്റ്ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റിക്കിന്റെ പ്രഖ്യാപനവും അമേരിക്കൻ ബോണ്ട് യീൽഡിനെ പത്ത് വർഷത്തെയും, ഡോളറിനെ 20 വർഷത്തെയും ഉയർന്ന നിരക്കുകളിൽ എത്തിച്ചത് ഇന്നലെയും അമേരിക്കൻ വിപണിയെ വീഴ്ത്തിക്കളഞ്ഞു. ഡൗ ജോൺസും എസ്&പിയും ഒരു ശതമാനത്തിന് മുകളിൽ വീണപ്പോൾ ആമസോണും, ടെസ്‌ലയും, ജെപി മോർഗന്റെ പ്രസ്തവനുടെ പിന്തുണയിൽ ആപ്പിളും വീഴാതെ നിന്നത് നാസ്ഡാകിന്റെ വീഴ്ചയുടെ ആഘാതം കുറച്ചു. 2%ൽ അധികം വീണ ചിപ്പ്, എനർജി, യൂട്ടിലിറ്റി, ബാങ്കിങ് സെക്ടറുകൾ ഇന്നലെ അമേരിക്കൻ വിപണിവീഴ്ചയിൽ നിർണായകമായി. 

ഡോളറിനെ മറ്റ് ലോക നാണയങ്ങൾക്കെതിരെ വീണ്ടും ശക്തിപ്പെടുത്തുക എന്ന തന്ത്രവുമായി ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നും നാളെയും വീണ്ടും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാനിരിക്കുന്നതും വിപണിക്ക് ആശങ്കയാണ്. ഇസിബി പ്രസിണ്ടന്റ് ക്രിസ്റ്റീൻ ലെഗാർദെയുടെ ഇന്നത്തെ പ്രസ്താവനകളും ലോക വിപണിക്ക് പ്രധാനമാണ്ഫെഡ് അംഗം ജെയിംസ് ബല്ലാർഡും ഇന്ന് സംസാരിക്കാനിരിക്കുന്നു. 

നിഫ്റ്റി 

രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് വിദേശ ഫണ്ടുകളുടെ 5000 കോടി രൂപയിൽ കവിഞ്ഞ വില്പനയും ഇന്നലെ മുന്നേറ്റം നിഷേധിച്ചു. ഫാർമ ഒഴികെ എല്ലാ സെക്ടറുകളും ഇന്നലെ 2%ൽ കൂടുതൽ നഷ്ടം നേരിട്ടപ്പോൾ ഐടി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ 311 പോയിന്റ് നഷ്ടത്തിൽ 17016 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16920 പോയിന്റിലും, 16830 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു 17170 പോയിന്റിലും 17300 പോയിന്റിലും നിഫ്റ്റി ഇന്ന് റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

പ്രധാന ഐടി ഓഹരികളിൽ രണ്ടാം പാദ റിസൾട്ട് ലക്‌ഷ്യം വെച്ചുള്ള വാങ്ങലുകൾ ഇന്നും പ്രതീക്ഷിക്കാം. ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി  സെക്ടറുകൾ വെള്ളിയാഴ്ചത്തെ ആർബിഐ പ്രഖ്യാപനങ്ങൾ കാത്തിരിക്കുകയാണ്. ക്രൂഡ് ഓയിൽ വീഴ്ച പെയിന്റ്, ടയർ, എഫ്എംസിജി, പവർ  ഓഹരികൾക്ക് അനുകൂലമാണ്. 

ബാങ്ക് നിഫ്റ്റി 

തുടർച്ചയായ രണ്ടാം ദിനവും 1000 പോയിന്റിന് മീതെ നഷ്ടം കുറിച്ച ശേഷം ബാങ്ക് നിഫ്റ്റി 930 പോയിന്റ് നഷ്ടത്തിൽ 38616 പോയിന്റിലേക്കിറങ്ങി. 38300 പോയിന്റിലും 38000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ടുകൾ. 39000 പോയിന്റ് വീണ്ടും കടക്കാനായാൽ 39550 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസ്. . 

ആർബിഐ തീരുമാനങ്ങൾ 

ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ,റിയൽറ്റി സെക്ടറുകൾ ആർബിഐയുടെ അര ശതമാനം റിപ്പോ നിരക്കുയർത്തൽ ഉൾകൊണ്ട് തിരുത്തൽ നേരിട്ട് കഴിഞ്ഞു. ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ അടുത്ത തിരുത്തലിൽ രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾ ലക്‌ഷ്യം വെച്ച് നിക്ഷേപത്തിന് പരിഗണിക്കാം. 

ക്രൂഡ് ഓയിൽ 

മാന്ദ്യ ഭയത്തിൽ ഇന്നലെ വരെ വീണ ക്രൂഡ് ഓയിൽ വില ഡോളർ മുന്നേറ്റം ക്രമപ്പെടുന്നതിന്റെയും, എണ്ണയുടെ വില വീഴ്ച തടയാൻ ഒപെക് ഇടപെട്ടേക്കാമെന്ന സൂചനയുടെയും പിൻബലത്തിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഇയാൻ ചുഴലിക്കൊടുങ്കാറ്റ് എണ്ണ വിതരണം താളം തെറ്റിച്ചേക്കാവുന്നതും എണ്ണ വിലയുടെ തിരിച്ചു വരവിന് കാരണമായേക്കാം. 

സ്വർണം 

അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.91%ൽ എത്തിയത് രാജ്യാന്തര സ്വർണവിലയെ  വീണ്ടും തകർത്തു. രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1633 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് മുന്നേറിയാൽ വീണ്ടും വീണേക്കാം. 1620 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു.  മാന്ദ്യ ഭീതിയിൽ വെള്ളിയും, ബേസ് മെറ്റലുകളും വീണു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com