ADVERTISEMENT

മനോരമ ഓൺലൈൻ –മലബാർ ഗോൾഡ് റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കൂടുതൽ ഉത്തരവാദിത്തതോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഇൗ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

സ്വർണം മലയാളികൾക്ക് പ്രധാനം

 

സ്വർണം മലയാളികൾക്ക് പലതുമാണ്– ആഭരണം, നിക്ഷേപം, കരുതൽ, സമ്മാനം എന്നിങ്ങനെ. സ്വർണത്തിന്റെ ശുദ്ധി, പ്രയോജനപ്രദമായ ഉപയോഗം, ഭാവിയിലേക്കുള്ള കരുതൽ എന്നീ കാര്യങ്ങളിൽ പലർക്കും സംശയങ്ങളുണ്ടാകും. ആഭരണം എന്നതിലുപരി സ്വർണത്തിന്റെ വിവിധതരം നിക്ഷേപ സാധ്യതതളെപ്പറ്റി ബഹുഭൂരിപക്ഷം മലയാളികൾക്കും അറിവില്ല. ഇത്തരം അറിവുകളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്.

 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. സ്വർണം സുരക്ഷിതമായ നിക്ഷേപമോ എന്ന വിഷയത്തിൽ അക്യുമെൻ ക്യാപിറ്റൽ ഇന്ത്യ ലിമിറ്റഡിന്റെ ഓൺലൈൻ ബിസിനസ് ഡയറക്ടർ ശരത് എസ്.പിള്ളയാണ് ആദ്യ വിഡിയോയിലെത്തുന്നത്. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

 

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com