ADVERTISEMENT

വാരാന്ത്യ ലാഭമെടുക്കലിൽ വെള്ളിയാഴ്ചയും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച അമേരിക്കൻ വിപണി ഇന്നും ബോണ്ട് യീൽഡുമായി മത്സരത്തിലാണ്. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് നഷ്ടത്തിൽ ആരംഭിച്ച അമേരിക്കൻ ഫ്യൂച്ചറുകൾക്ക് തിരിച്ചു വരവ് നൽകുന്നത് വിപണിക്ക് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 16950 പോയിന്റിലേക്ക് തിരികെ കയറി. 

 

ബോണ്ട് ഗിൽഡ് & പിഎംഐ ഡേറ്റ 

 

നവംബറിലും ഫെഡ് റിസേർവ് 75 ബേസിസ് പോയിന്റ് പലിശ നിരക്കുയർത്തൽ നടത്തും എന്ന വിപണി ഭയം വെള്ളിയാഴ്ച അമേരിക്കൻ വിപണിയെ ഇക്കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു. കരടികളുടെ കയ്യിൽ അകപ്പെട്ട സെപ്റ്റംബറിൽ ഡൗ ജോൺസ്‌ 2015ന് ശേഷം ഒരു പാദത്തിൽ നേടുന്ന ഏറ്റവും മോശം ക്ളോസിങ്ങാണ് കഴിഞ്ഞ ആഴ്ചയിലെ വീഴ്ചയോടെ നടത്തിയത്. പിസിഇ ഡേറ്റ വീണ്ടും മോശമായതും, ഫെഡ് വൈസ് ചെയർ ബ്രെയ്‌നാർഡിന്റെ നെഗറ്റീവ് പരാമർശങ്ങളുമാണ്  വില്പനക്കൊപ്പം വെള്ളിയാഴ്ച  വിപണിക്ക് വിനയായത്. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും, ഡോളർ മുന്നേറ്റവും ഇന്നും വിപണിക്ക് പ്രധാനമാണ്. 

 

ഇന്നും അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും. പിഎംഐ ഡേറ്റകളും വിപണിയുടെ ഗതി നിർണയിക്കും. വെള്ളിയാഴ്ച പുറത്ത് വരാനിരിക്കുന്ന സെപ്റ്റംബറിലെ തൊഴിൽ വിവര കണക്കുകളും ബുധനാഴ്ചയിലെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നയനിർണയ യോഗവും, പലിശ നിരക്കുയർത്തലും ലോക വിപണിക്ക് വളരെ പ്രധാനമാണ്. ഒപെക് യോഗ തീരുമാനങ്ങൾ ക്രൂഡ് ഓയിലിന്റെ വില നിർണയിച്ചേക്കാമെന്നതും ശ്രദ്ധേയമാണ്. 

 

നിഫ്റ്റി 

 

ആർബിഐയുടെ പലിശ നിരക്കുയർത്തൽ വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ 50 ബേസിസ് പോയിന്റിൽ ഒതുങ്ങിയത് വെള്ളിയാഴ്ച ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്ക് നൽകിയ തിരിച്ചു വരവ് ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചയിലെ നഷ്ടങ്ങൾ ഒഴിവാക്കി. വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 2.6% മുന്നേറിയപ്പോൾ സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 1.6% വീതവും മുന്നേറ്റം നേടി. മെറ്റൽ, ഇൻഫ്രാ, എനർജി, റിയൽറ്റി, ഓട്ടോ സെക്ടറുകളും വെള്ളിയാഴ്ച മികച്ച തിരിച്ചു വരവ് നടത്തി. 

 

വെള്ളിയാഴ്ച 276 പോയിന്റുകൾ മുന്നേറി 17094 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16830(16800)  പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 16600 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 17180 പോയിന്റ് പിന്നിട്ടാൽ 17300 പോയിന്റിലും 17480 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി സെക്ടറുകൾ ഇന്നും മുന്നേറ്റം തുടർന്നേക്കാം.  

 

ബാങ്ക് നിഫ്റ്റി 

 

വെള്ളിയാഴ്ച 984 പോയിന്റുകൾ മുന്നേറി 38632 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ പിന്തുണകൾ 37750 പോയിന്റിലും 37000 പോയിന്റിലുമാണ്. 39200 പോയിന്റിലും 39800 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. 

 

ആർബിഐ പ്രതീക്ഷകൾ 

 

അടിസ്ഥാന പലിശ നിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്തി മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.90%ൽ എത്തിച്ച റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നയമാറ്റവും പ്രഖ്യാപിച്ചു.    നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.7%ൽ നിൽക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ആർബിഐ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4% ലക്ഷ്യത്തിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ലക്‌ഷ്യം ആർബിഐ 7.2%ൽ നിന്നും  7%ലേക്കും കുറച്ചു.

 

ഇന്ത്യ ഡേറ്റ 

 

ഇന്ന് പുറത്ത് വരാനിരിക്കുന്ന ഇന്ത്യയുടെ  മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, കയറ്റുമതി -ഇറക്കുമതി കണക്കുകളും ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസത്തെ സ്വാധീനിക്കും. ബുധനാഴ്ച അവധിയായ ഇന്ത്യൻ വിപണിയിൽ രണ്ടാം പാദ  റിസൾട്ടുകൾ ലക്‌ഷ്യം വെച്ചുള്ള വാങ്ങലുകൾ ഈ ആഴ്ച ആരംഭിക്കാം.  

 

ക്രൂഡ് ഓയിൽ 

 

ഒപെക് പ്ലസ് യോഗം ഈയാഴ്ച ക്രൂഡ് ഓയിൽ ഉല്പാദന നിയന്ത്രണം വർധിപ്പിക്കുമെന്ന റിപ്പോർട്ട് ക്രൂഡ് ഓയിലിന് 3% മുന്നേറ്റം നൽകി. ഇയാൻ കൊടുങ്കാറ്റ് എണ്ണ വിതരണം താളംതെറ്റിക്കുന്നതും ക്രൂഡിന് അനുകൂലമാണ്. 

 

സ്വർണം 

 

ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1700 ഡോളറിലാണ് സ്വർണത്തിന്റെ റെസിസ്റ്റൻസ്. ബോണ്ട് യീൽഡ് വീണാൽ സ്വർണം കുതിച്ചു കയറിയേക്കാം.

 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

 

English Summary : Stock Market Today

 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com